ഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം

ജല അതോറിറ്റിക്കു കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശിക

തിരുവനന്തപുരം: ജല അതോറിറ്റിക്കു വാട്ടർ ചാർജ് ഇനത്തിൽ കിട്ടാനുള്ളത് 1763.71 കോടിയുടെ കുടിശികയാണെന്നും ജൂലൈയിൽ പ്രഖ്യാപിച്ച ആംനെസ്റ്റി സ്കീം വഴി ആകെ പിരിക്കാനായത് 30.18 കോടി രൂപ മാത്രമെന്നും മന്ത്രി റോഷി അഗസ്റ്റിൻ.

സർക്കാർ സ്ഥാപനങ്ങൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടി രൂപയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടി രൂപയും കുടിശിക വരുത്തി. ഗാർഹിക വിഭാഗം കണക്‌ഷനുകളിൽ 209.52 കോടിയും ഗാർഹികേതര വിഭാഗം കണക്‌ഷനുകളിൽ 306.23 കോടി രൂപയും കുടിശികയുണ്ട്.

1000 ലീറ്റർ വെള്ളം ഉപഭോക്താവിനു നൽകുമ്പോൾ വാട്ടർ അതോറിറ്റിക്ക് 11.93 രൂപ നഷ്ടം വരുന്നതായി മന്ത്രി നിയമസഭയിൽ പറഞ്ഞു. 2022–23ലെ വരവും ചെലവും മാത്രം കണക്കിലെടുത്താൽ റവന്യു വിടവ് 316.10 കോടിയായിരിക്കും.

ജലത്തിന്റെ ദുരുപയോഗം, ജലമോഷണം എന്നിവ തടയുന്നതിനായി എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന നോൺ റവന്യു വാട്ടർ മാനേജ്മെന്റ് ആൻഡ് ആന്റി വാട്ടർ തെഫ്റ്റ് സ്ക്വാഡ് മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും.

X
Top