യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഓഹരി വില്‍പന: നാല് മാസത്തെ ഉയരം കുറിച്ച് യുടിഐ ഓഹരി

ന്യൂഡല്‍ഹി: ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യുടിഐ അസറ്റ് മാനേജ്‌മെന്റ് ഓഹരി ചൊവ്വാഴ്ച 17 ശതമാനം ഉയര്‍ച്ച നേടി.ഇതോടെ നാല്മാസത്തെ ഉയരത്തിലെത്താന്‍ ഓഹരിയ്ക്കായി. ഏപ്രില്‍ 27 ന് കുറിച്ച 876.55 രൂപയിലേയ്ക്കാണ് ചൊവ്വാഴ്ച ഓഹരി വളര്‍ന്നത്.

2022 ല്‍ ഇതുവരെ 18 ശതമാനം ഇടിവ് നേരിട്ട ഓഹരിയാണ് യുടിഐയുടേത്. സിഎന്‍ബിസി ടിവി 18 നാണ് യുടിഐയുടെ ഭൂരിഭാഗം ഓഹരികളും ടാറ്റ അസറ്റ് മാനേജ്‌മെന്റ് ഏറ്റെടുക്കുന്ന വിവരം പ്രഖ്യാപിച്ചത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല.

ടാറ്റ അസറ്റ് മാനേജ്‌മെന്റ് അധികൃതരും ഇക്കാര്യത്തില്‍ പ്രതികരണമറിയിച്ചില്ല. എന്നാല്‍ പങ്കാളിത്തമുടലെടുക്കുന്ന പക്ഷം രാജ്യത്തെ ആറാമത്തെ വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനി നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടാറ്റ എഎംസിയുടെ എയുഎം(അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് ) 85,910 കോടി രൂപയാണ്. യുടിഐ മ്യൂച്വല്‍ ഫണ്ടിന്റെ എയുഎം ആകട്ടെ 1,61,394 കോടി രൂപയും.

ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച് ടി റോവ് പ്രൈസ് യുടിഐയുടെ 22.97 ശതമാനം ഓഹരികള്‍ കൈയ്യാളുന്നു. പിഎന്‍ബി-15.22 ശതമാനം, എസ്ബിഐ-9.98 ശതമാനം, ബാങ്ക് ഓഫ് ബറോഡ-9.985 ശതമാനം, എല്‍ഐസി-9.98 ശതമാനം എന്നിവയാണ് മറ്റ് പ്രധാന ഓഹരിയുടമകള്‍.

X
Top