രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം താഴേക്ക്

ന്യൂയോർക്ക്: ലോകത്തിനുതന്നെ ആകെ ആശങ്കയായി മുൻമാസങ്ങളിൽ 40 വർഷത്തെ ഉയരത്തിലെത്തിയ അമേരിക്കയുടെ ഉപഭോക്തൃ നാണയപ്പെരുപ്പം ജൂലായിൽ പ്രതീക്ഷയുടെ വെളിച്ചവുമായി താഴേക്കിറങ്ങി. ജൂണിലെ 9.1 ശതമാനത്തിൽ നിന്ന് ജൂലായിൽ 8.5 ശതമാനമായാണ് നാണയപ്പെരുപ്പം കുറഞ്ഞത്.

ഇന്ധനവില (ഗ്യാസ്)​ ഗാലോണിന് ജൂണിലെ അഞ്ചുഡോളറിൽ നിന്ന് ജൂലായിൽ നാലുഡോളറായതാണ് നാണയപ്പെരുപ്പം താഴാൻ മുഖ്യകാരണം. അതേസമയം,​ നാണയപ്പെരുപ്പം പിടിച്ചുനിറുത്താൻ തുടർച്ചയായി പലിശനിരക്ക് കൂട്ടുന്ന നടപടിയിൽ നിന്ന് കേന്ദ്രബാങ്കായ ഫെഡറൽ ബാങ്ക് പിന്നോട്ടില്ലെന്നാണ് സൂചനകൾ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കഴിഞ്ഞമാസം 10.9 ശതമാനമാണ്. 1979ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണിത്. ഹോട്ടൽ വാടക,​ ചികിത്സാച്ചെലവ്,​ വാഹനവില,​ വാഹന ഇൻഷ്വറൻസ്,​ വൈദ്യുതി എന്നിവയുടെ നിരക്കും ഉയർന്നിട്ടുണ്ട്.

X
Top