റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളർ പിഴ ചുമത്തി യുഎസ്

ലണ്ടൻ: കോവിഡ് മഹാമാരി കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്ക് കൃത്യമായി റീഫണ്ട് നൽകാത്തതിന് ബ്രിട്ടിഷ് എയർവനേസിന് കനത്ത പിഴ. അമേരിക്കൻ ഗവൺമെന്റാണ് ബ്രിട്ടിഷ് എയർവേസിന് 1.1 മില്യൻ ഡോളറിന്റെ (878,000 പൗണ്ട) പിഴ ചുമത്തിയത്.

അമേരിക്കയിലേക്കും അവിടെനിന്നും തിരിച്ചും ഷെഡ്യൂൾ ചെയ്തിരുന്ന വിമാന സർവീസുകൾ റദ്ദാക്കുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്തപ്പോൾ യാത്രമുടങ്ങിയവർക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകാത്തതിന്റെ പേരിലാണ് പിഴയെന്ന് അമേരിക്കൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

ഇതുസംബന്ധിച്ച് 1200ലേറെ പരാതികളാണ് എയർലൈൻസിനെതിരെ ലഭിച്ചത്. നിയമപരമായാണ് പ്രവർത്തിക്കുന്നത് എന്ന ന്യായത്തിലായരുന്നു ബ്രിട്ടിഷ് എയർവേസ് ഈ ക്ലെയിമുകളിൽ പണം തിരികെ നൽകാതിരുന്നത്.

റീഫണ്ടുകൾക്കും മറ്റും ടെലിഫോണിലൂടെ ബന്ധപ്പെടാം എന്നായിരുന്നു ബ്രിട്ടിഷ് എയർവേസ് 2020 മാർച്ചു മുതൽ വെബ്സൈറ്റിൽ നൽകിയിരുന്ന നിർദേശം. എന്നാൽ ഇങ്ങനെ ബന്ധപ്പെടാൻ ഉപയോക്താക്കൾക്ക് വേണ്ടത്ര സൗകര്യം കമ്പനി ഏർപ്പെടുത്തിയിരുന്നില്ല.

ഇത് പലരുടെയും അവസരം നഷ്ടമാക്കി. ഈ സാഹചര്യത്തിലാണ് കനത്ത തുക പിഴയായി ഈടാക്കാനുള്ള തീരുമാനം.

X
Top