രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

നികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

കൊച്ചി: ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി സ്ളാബുകളില്‍ മാറ്റം വരുത്തിയും മൂലധന ചെലവുകള്‍ വർദ്ധിപ്പിച്ചും വിപണിയില്‍ ഉണർവ് സൃഷ്‌ടിക്കാനാകും ഉൗന്നല്‍ നല്‍കുക.

പുതിയ സബ്രദായത്തില്‍ റിട്ടേണുകള്‍ സമർപ്പിക്കുന്നവരുടെ കൈയില്‍ അധിക പണം ലഭ്യമാക്കുന്നതിന് ആദായ നികുതി സ്ളാബുകളില്‍ മാറ്റം വരുത്തിയേക്കും.

നഗര മേഖലകളില്‍ ഉപഭോഗത്തിലുണ്ടാകുന്ന ഇടിവാണ് ഇന്ത്യൻ സാമ്പത്തിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഈ പ്രതിസന്ധി മറികടക്കാൻ ഉപഭോക്താക്കളുടെ കൈയില്‍ അധിക പണം ലഭ്യമാക്കാൻ നികുതി ഇളവുകള്‍ സഹായിക്കുമെന്ന് വിലയിരുത്തുന്നു.

പുതിയ സ്കീമുകാർക്ക് അധിക ആനുകൂല്യങ്ങള്‍
പുതിയ സ്കീമില്‍ റിട്ടേണ്‍ നല്‍കുന്നവർക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കി ആകർഷകമാക്കാനാണ് ധനമന്ത്രാലയം ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി ശമ്ബളക്കാരായ നികുതിദായകർക്ക് ആശ്വാസം പകരുന്നതിന് പുതിയ സ്കീമീല്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തിയേക്കും.

ശമ്ബളക്കാർക്ക് നിലവില്‍ പുതിയ സ്കീമില്‍ 75,000 രൂപയാണ് സ്‌റ്റാൻഡേഡ് ഡിഡക്ഷൻ, ഇതോടൊപ്പം ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം, ഭവന വായ്പകളുടെ തിരിച്ചടവ്, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയില്‍ ഇടത്തരം വരുമാനമുള്ളവർക്ക് അധിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും ശക്തമാണ്.

പഴയ സ്കീമിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തി വരും വർഷങ്ങളില്‍ ഈ സംവിധാനം പൂർണമായി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്.

X
Top