ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇലക്‌ട്രോണിക്സ് നിർമാണ മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവ ഇളവുകളുടെ കാലാവധി നീട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനോ ഫിനാന്‍സ്, എന്നിവ ലൈസന്‍സ് സറണ്ടര്‍ ചെയ്തു

മുംബൈ: ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫിനോ ഫിനാന്‍സ് എന്നിവയും മറ്റ് ഏഴ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും വിവിധ കാരണങ്ങളാല്‍ അതത് ലൈസന്‍സുകള്‍ സറണ്ടര്‍ ചെയ്തു.

ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍ഷ്യല്‍ ബാങ്കുമായുള്ള റിവേഴ്‌സ് ലയനത്തെത്തുടര്‍ന്ന് ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു നിയമപരമായ സ്ഥാപനമായി നിലനിന്നിരുന്നു. അതിനാല്‍ എന്‍ബിഎഫ്‌സി ലൈസന്‍സ് സറണ്ടര്‍ ചെയ്യാനുള്ള നീക്കം സാങ്കേതികമായ ഒന്നു മാത്രമായിരിക്കും.

എന്നാല്‍, ഫിനോ ഫിനാന്‍സ് എന്‍ബിഎഫ്‌സി ബിസിനസില്‍ നിന്ന് പുറത്തുകടന്നതിനെ തുടര്‍ന്നാണ് ലൈസന്‍സ് സറണ്ടര്‍ ചെയ്തത്. സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടനുസരിച്ച്, മറ്റ് നാല് സ്ഥാപനങ്ങളും ഇത്തരത്തില്‍ സറണ്ടര്‍ ചെയ്തിട്ടുണ്ട്.

അതേസമയം, അല്ലെഗ്രോ ഹോള്‍ഡിംഗ്സ്, ടെംപിള്‍ ട്രീസ് ഇംപെക്സ് & ഇന്‍വെസ്റ്റ്മെന്റ്, ഹെം ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവ രജിസ്റ്റര്‍ ചെയ്യാത്ത കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി സിഐസിക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതിനാല്‍ അത്തരം ലൈസന്‍സുകള്‍ ഉപേക്ഷിച്ചു, അതിനാല്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല.

X
Top