സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

ഇന്‍സൈഡര്‍ ട്രേഡിംഗ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 63 ലക്ഷം രൂപ നല്‍കി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും അരവിന്ദ് സിംഘാനിയയും

മുംബൈ: മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുമായി ഇന്‍സൈഡര്‍ ട്രേഡിംഗ് കേസില്‍ ഒത്തുതീര്‍പ്പിലെത്തിയിരിക്കയാണ് ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും ഡയറക്ടര്‍ അരവിന്ദ് സിംഘാനിയയും. ഇതിനായി 63 ലക്ഷം രൂപ പിഴയടക്കാന്‍ ഇവര്‍ തയ്യാറായി. നേരത്തെ വരുണ്‍ ബീവറേജസ് ചെയര്‍മാന്‍ രവി കാന്ത് ജയ്പൂരിയയും സമാന കേസില്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

56 ലക്ഷം രൂപയാണ് ജയ്പൂരിയ പിഴ നല്‍കിയത്. വരുണ്‍ ബീവറേജസ് ലിമിറ്റഡ് പെപ്‌സികോയുമായി പങ്കാളിത്തത്തിലെത്തിയ വിവരം ജയ്പൂരിയ അരവിന്ദ് സിംഘാനിയയുമായി പങ്കുവച്ചുവെന്നാണ് കേസ്. ട്രോപിക്കാന ബ്രാന്‍ഡിന്റെ വില്‍പ്പനയും വിതരണവും കൈമാറിയ വിവരമാണ് ചെയര്‍മാന്‍ ചോര്‍ത്തിനല്‍കിയത്.

പെപ്‌സികോയുടെ ഇന്ത്യയിലെ ബോട്ട്‌ലിംഗ് പങ്കാളികളാണ് വരുണ്‍ ബീവറേജസ്. ഇതോടെ കമ്പനിയുടെ ഓഹരിയില്‍ ട്രേഡിംഗ് നടത്തി ഫെന്റണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് നേട്ടം കൊയ്തു.സിംഘാനിയയ്ക്ക് ജയ്പൂരിയ ഡയറക്ടറായ ലെമണ്‍ ട്രീ ഹോട്ടലുമായി ബന്ധമുണ്ടെന്ന കാര്യവും സെബി കണ്ടത്തിയിരുന്നു.

കേസിലുള്ള ശിക്ഷാവിധി നടപ്പാക്കാനിരിക്കെയാണ് ഇവര്‍ സെബിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത്.

X
Top