സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

230 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് ടോളിൻസ് ഓഹരി വിപണിയിലേയ്ക്ക്

കൊച്ചി: കേരളത്തില്‍ നിന്നുളള കാലടി ആസ്ഥാനമായുള്ള ടയർ നിർമാതാക്കളായ ടോളിന്‍സ് ടയേഴ്‌സിന്റെ ഐപിഒ സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ ആരംഭിക്കും. 11ന് ഐപിഒ അവസാനിക്കും.

സെപ്റ്റംബർ 12ന് ഓഹരി അലോട്ട്മെന്റ് പൂർത്തിയാക്കി 16 ന് എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയൊന്നിന് 215–226 എന്ന നിരക്കിലായിരിക്കും വില. സാഫ്റോൺ കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ലീഡ് മാനേജർ.

പുതിയ ഓഹരികള്‍ വഴി 200 കോടി രൂപയും പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വില്‍പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

1982 ൽ കാലടിയിൽ പ്രവർത്തനമാരംഭിച്ച ടോളിൻസ് ടയേഴ്സ് ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ ടയർ നിർമാണത്തിലും ലഘു വാണിജ്യ വാഹന ടയറുകളുടെ നിർമാണത്തിലും മുൻനിരക്കാരാണ്. കാർഷികാവശ്യത്തിനുള്ള വാഹനങ്ങളുടെ നിർമാണത്തിലും കമ്പനി സജീവമാണ്.

പ്രിക്യുർഡ് ട്രെഡ് റബർ, ടയർ റീട്രെഡിങ് ഉൽപ്പന്നങ്ങൾ എന്നിവയും നിർമിക്കുന്നു. ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ ജോർദാൻ, ഈജിപ്റ്റ് എന്നിവിടങ്ങളിലുൾപ്പടെ 40 ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ടോളിൻസിന് ഇന്ത്യയിലും വിദേശങ്ങളിലും നിർമാണ യൂണിറ്റുകളുണ്ട്.

X
Top