കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

മൂന്നു കമ്പനികള്‍ കൂടി ഐപിഒയ്ക്ക് തയാര്‍

ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വഴി ഏകദേശം 1,858 കോടി രൂപ സമാഹിക്കാന്‍ മൂന്നു കമ്പനികള്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ട്. വൈന്‍ നിര്‍മ്മാണ കമ്പനിയായ സുല വൈന്‍യാര്‍ഡ്‌സ്, നിക്ഷേപ സ്ഥാപനമായ അബാന്‍ ഹോള്‍ഡിംഗ്‌സ്, ഓട്ടോ മൊബൈല്‍ ഡീലര്‍ഷിപ്പ് ചെയിനായ ലാന്‍ഡ്മാര്‍ക്ക് കാര്‍സ് എന്നിവയാണ് ഐപിഒയിലേക്ക് ഇറങ്ങുന്നത്.

സുല വൈന്‍യാര്‍ഡ്‌സിന്റെയും അബാന്‍ ഹോള്‍ഡിംഗ്‌സിന്റെയും ഐപിഒ ഇന്നും ലാന്‍ഡ്മാര്‍ക്ക് കാര്‍സിന്റെ ഐപിഒ നാളെയും ആരംഭിക്കും. ഈ വര്‍ഷം ഇതുവരെ ഏകദേശം 33 കമ്പനികളാണ് ഐപിഒയിലേക്ക് ഇറങ്ങിയത്.

ഇതുവഴി ഏകദേശം 55,000 കോടി രൂപ ഈ കമ്പനികള്‍ ശേഖരിച്ചുവെന്നും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം 63 കമ്പനികള്‍ ഐപിഒ വഴി 1.19 ലക്ഷം കോടി രൂപ സമാഹരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

340-357 രൂപ വരെ ബാന്‍ഡിലുള്ള ഓഹരികള്‍ വില്‍ക്കുന്നത് വഴി 960 കോടി രൂപ സമാഹരിക്കാനാണ് സുല വൈന്‍യാര്‍ഡ്‌സ് ലക്ഷ്യമിടുന്നത്.

അബാന്‍ ബോള്‍ഡിംഗ്‌സ് 3456.6 കോടി രൂപയും, ലാന്‍ഡ്മാര്‍ക്ക് കാര്‍സ് 402 കോടി രൂപയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.

X
Top