പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നിഫ്‌റ്റിയിലെ 20 ഓഹരികള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍

50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയിലെ 40 ശതമാനം ഓഹരികളും പത്ത്‌ വര്‍ഷത്തെ പിഇയുടെ ശരാശരിയേക്കാള്‍ താഴ്‌ന്ന നിലവാരത്തിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ഇത്‌ ഈ ഓഹരികള്‍ ന്യായമായ വിലയിലാണ്‌ ലഭ്യമായിരിക്കുന്നത്‌ എന്നാണ്‌ സൂചിപ്പിക്കുന്നത്‌.

പിഇ (പ്രൈസ്‌ ടു ഏര്‍ണിംഗ്‌ റേഷ്യോ)യുടെ ദീര്‍ഘകാല ശരാശരിയാണ്‌ ഒരു ഓഹരിയുടെ മൂല്യം വിലയിരുത്താനുള്ള മാനദണ്‌ഡമായി ഉപയോഗിക്കുന്നത്‌. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തെയാണ്‌ പ്രൈസ്‌ടു ഏര്‍ണിംഗ്‌ റേഷ്യോ സൂചിപ്പിക്കുന്നത്‌.

ഉദാഹരണത്തിന്‌ നിഫ്‌റ്റി ഓഹരിയായ യുപിഎല്ലിന്റെ പിഇയുടെ പത്ത്‌ വര്‍ഷത്തെ ശരാശരി 17.32 മടങ്ങാണ്‌. അതേ സമയം യുപിഎല്ലിന്റെ ഇപ്പോഴത്തെ പിഇ 14.03 മടങ്ങാണ്‌.

അതുപോലെ മെറ്റല്‍ കമ്പനിയായ ഹിന്‍ഡാല്‍കോയുടെ പിഇയുടെ പത്ത്‌ വര്‍ഷത്തെ ശരാശരി 12.52 മടങ്ങാണ്‌. അതേ സമയം ഹിന്‍ഡാല്‍കോയുടെ ഇപ്പോഴത്തെ പിഇ 7.92 മടങ്ങാണ്‌.

എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി എസ്‌ബിഐ, ആക്‌സിസ്‌ ബാങ്ക്‌, മഹീന്ദ്ര & മഹീന്ദ്ര എന്നിവയുടെ ഇപ്പോഴത്തെ പിഇ പത്ത്‌ വര്‍ഷത്തെ ശരാശരിയുടെ താഴെയാണ്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരികള്‍ 20 ശതമാനം 37 ശതമാനം വരെ ഉയര്‍ന്നതിനു ശേഷവും ന്യായമായ മൂല്യത്തിലാണ്‌ ലഭ്യമായിരിക്കുന്നത്‌.

എന്‍ടിപിസി, അപ്പോളോ ഹോസ്‌പിറ്റല്‍സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, സിപ്ല, ഭാരതി എയര്‍ടെല്‍, ഭാരതി എയര്‍ടെല്‍, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ഒഎന്‍ജിസി എന്നീ നിഫ്‌റ്റി ഓഹരികളുടെയും പിഇ പത്ത്‌ വര്‍ഷത്തെ ശരാശരിയുടെ താഴെയാണ്‌.

X
Top