വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

വന്ദേഭാരത് ട്രെയിനിന്റെ വേഗം 200 കിലോമീറ്ററായി വര്‍ധിപ്പിക്കും

ന്ദേഭാരത് ട്രെയിനിന്റെ വേഗം 160ല് നിന്ന് 200 കിലോമീറ്ററായി വര്ധിപ്പിക്കുമെന്ന് പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല് മാനേജര് ബി.ജി. മല്യ പറഞ്ഞു.

വന്ദേഭാരതിന്റെ വേഗം 200 കിലോമീറ്ററാക്കണമെന്ന് റെയില്വേ ബോര്ഡാണ് ആവശ്യപ്പെട്ടത്. ഇതിനായി സാങ്കേതികവിദ്യ വികസിപ്പിക്കും. ട്രാക്കുകള് കൂടുതല് ബലപ്പെടുത്തും.

സിഗ്നല് സംവിധാനങ്ങള് നവീകരിക്കും. ഐ.സി.എഫില് വിളിച്ചുചേര്ത്ത മാധ്യമസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില് 21 റൂട്ടുകളില് വന്ദേഭാരത് ഓടുന്നുണ്ടെങ്കിലും ന്യൂഡല്ഹി-വാരാണസി, ന്യൂഡല്ഹി-കാത്ര റൂട്ടുകളില് 160 കിലോമീറ്ററാണ് വേഗം. ചെന്നൈയില് നിന്ന് റെനിഗുണ്ടയിലേക്കും ജോലാര്പ്പേട്ടയിലേക്കും ഇപ്പോള് 130 കിലോമീറ്റര് വേഗത്തില് ഓടാവുന്ന രീതിയില് ട്രാക്കുകള് ബലപ്പെടുത്തിയിട്ടുണ്ട്. മറ്റ് റൂട്ടുകളില് വേഗം വര്ധിപ്പിക്കാനുള്ള പണി പുരോഗമിക്കുകയാണ്.

ഈ സാമ്പത്തികവര്ഷം വന്ദേഭാരതിന്റെ എ.സി. ചെയര്കാറുള്ള 77 വണ്ടികള് നിര്മിക്കും. ഇതുവരെ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില് 16 കോച്ചുള്ളവയും എട്ട് കോച്ചുകള് അടങ്ങിയവയുമുണ്ട്.

ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകൾ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല് മാനേജര് പറഞ്ഞു.

X
Top