സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

പൊതുമേഖല ബാങ്കുകളില്‍നിന്ന് ഉയര്‍ന്ന ലാഭവീതം പ്രതീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് മുൻവർഷത്തേക്കാള്‍ ഉയർന്ന ലാഭവീതം പ്രതീക്ഷിച്ച്‌ കേന്ദ്ര സർക്കാർ. മികച്ച ആദായം, വായ്പാ വിതരണത്തിലെ വളർച്ച, ഉയർന്ന മാർജിൻ എന്നിവയിലൂടെ ബാങ്കുകള്‍ക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

താരതമ്യേന മന്ദഗതിയിലുള്ള വളർച്ച, ഭൗമരാഷ്ട്രീയ അനിശ്ചിതത്വം എന്നിവകൂടി കണക്കിലെടുത്താണ് ലാഭവീത ലക്ഷ്യം 20,000 രൂപയായി നിശ്ചയിച്ചതെന്നാണ് സൂചന.

അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ രണ്ട് പാദങ്ങളില്‍ ഗ്രാമീണ ഡിമാൻഡിലുണ്ടായ വർധന പൊതുമേഖല ബാങ്കുകളുടെ പ്രവർത്തന ലാഭത്തില്‍ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തില്‍ നിക്ഷേപ വരവില്‍ വർധനവുണ്ടായതും ഗ്രാമീണ ഡിമാന്റിന്റെ ഭാഗമായാണ്. അതുവഴി കുറഞ്ഞ ചെലവില്‍ പണം സമാഹരിക്കാൻ ബാങ്കുകള്‍ക്ക് കഴിഞ്ഞതിനാല്‍ മാർജിൻ കൂടുമെന്നാണ് കണക്കാക്കുന്നത്.

വായ്പാ വളർച്ചയിലെ സ്ഥിരത, മണ്‍സുണ്‍ ലഭ്യതയിലെ വർധന എന്നിവയോടൊപ്പം ഭാവിയിലെ നിരക്ക് കുറയ്ക്കല്‍ കൂടിയാകുമ്പോള്‍ സമ്പദ്വ്യവസ്ഥക്ക് നേട്ടമാകുമെന്നും വിലയിരുത്തലുണ്ട്.

മുൻവർഷത്തെ അപേക്ഷിച്ച്‌ സ്വകാര്യമേഖയില്‍ കൂടുതല്‍ നിക്ഷേപമെത്തുന്നതും ബങ്കുകളുടെ ലാഭത്തില്‍ വർധനവുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

മുൻ സാമ്പത്തിക വർഷം പൊതുമേഖല ബാങ്കുകളില്‍ നിന്ന് 18,000 കോടി രൂപയാണ് ലാഭവീതമായി ലഭിച്ചത്. അതിന് മുമ്പത്തെ വർഷമാകട്ടെ 13,800 കോടിയുമായിരുന്നു ലാഭവീതം.

30 ശതമാനമാണ് വർധനവുണ്ടായത്. സാമ്പത്തിക മുന്നേറ്റം പൊതുമേഖല ബാങ്കുകളുടെ ലാഭവീത അനുപാതം നടപ്പ് വർഷവും 10-11 ശതമാനത്തില്‍ നിലനിർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top