ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

രാജ്യത്ത് നെല്‍ക്കൃഷിയുടെ വിസ്തൃതി വര്‍ധിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ(India) നെല്‍ക്കൃഷിയുടെ(paddy cultivation) വിസ്തൃതി വര്‍ധിച്ചതായി കണക്കുകള്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നെല്‍കൃഷി 4.28 ശതമാനം വര്‍ധിപ്പിച്ച് 33.18 ദശലക്ഷം ഹെക്ടറായി. അതേസമയം 2024-25 ഖാരിഫ് (വേനല്‍ക്കാലത്ത് വിതച്ച) വിള സീസണില്‍ പരുത്തിയുടെ വിസ്തൃതി കുറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 31.82 ദശലക്ഷം ഹെക്ടറില്‍ നിന്ന് ഓഗസ്റ്റ് 12 വരെ നെല്‍വിത്ത് 33.18 ദശലക്ഷം ഹെക്ടറായി ഉയര്‍ന്നതായി കൃഷി മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) വിവിധ പ്രദേശങ്ങളില്‍ വ്യാപകമായി മഴ പെയ്യുമെന്ന പ്രവചനങ്ങള്‍ക്കിടയിലാണ് നെല്‍കൃഷിയുടെ വിസ്തൃതി വര്‍ധിച്ച വാര്‍ത്ത വരുന്നത്.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 11.01 ദശലക്ഷം ഹെക്ടറില്‍ നിന്ന് പയറുവര്‍ഗങ്ങളുടെ വിസ്തൃതി 11.74 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു.

എണ്ണക്കുരു പ്രദേശം കഴിഞ്ഞ വര്‍ഷത്തെ 18.22 ദശലക്ഷം ഹെക്ടറില്‍ നിന്ന് താരതമ്യേന 18.37 ദശലക്ഷം ഹെക്ടറായി തുടര്‍ന്നു. അതേസമയം പരുത്തി വിത്ത് കഴിഞ്ഞ സീസണിലെ 12.12 ദശലക്ഷം ഹെക്ടറില്‍ നിന്ന് ഓഗസ്റ്റ് 12 വരെ 11.05 ദശലക്ഷം ഹെക്ടറായി കുറഞ്ഞു.

ഉഴുന്ന് കൃഷിയുടെ വിസ്തൃതി കുറഞ്ഞു. നാടന്‍ ധാന്യങ്ങളിലും കരിമ്പ് കൃഷിയിലും നേരിയ വര്‍ധനവുണ്ടായി. എല്ലാ ഖാരിഫ് വിളകളുടെയും മൊത്തം വിസ്തൃതി കഴിഞ്ഞ വര്‍ഷം 96.64 ദശലക്ഷം ഹെക്ടറില്‍ നിന്ന് 97.99 ദശലക്ഷം ഹെക്ടറിലെത്തി.

ഖാരിഫ് വിതയ്ക്കല്‍ സീസണ്‍ സാധാരണയായി ജൂണില്‍ മണ്‍സൂണ്‍ മഴ സമയത്ത് ആരംഭിക്കുകയും ഒക്ടോബറില്‍ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യും.

X
Top