2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

2023 സാമ്പത്തികവര്‍ഷത്തില്‍ ടിസിഎസ് നിയമിച്ചത് 22600 പേരെ, മുന്‍വര്‍ഷത്തെ 1.3 ലക്ഷത്തില്‍ നിന്നും വന്‍ ഇടിവ്

ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) 2023 സാമ്പത്തികവര്‍ഷത്തില്‍ നിയമിച്ചത് 22600 ജീവനക്കാരെ. 2015 സാമ്പത്തികവര്ഷത്തിന് ശേഷം കൂട്ടിച്ചേര്‍ത്ത കുറഞ്ഞ എണ്ണം ജീവനക്കാരാണിത്. ആവര്‍ഷം കമ്പനി ജോലി നല്‍കിയത് 19,000 പേര്‍ക്ക് മാത്രമാണ്.

പിന്നീട് 2019 സാമ്പത്തികവര്‍ഷത്തില്‍ 29287 പേരേയും 2020 ല്‍ 24,179 പേരേയും 2021 ല്‍ 40185 പേരേയും ജോലിക്കെടുത്തു. 2022 സാമ്പത്തികവര്‍ഷത്തില്‍ 1.3 ലക്ഷം റിക്രൂട്ട്‌മെന്റാണ് കമ്പനി നടത്തിയത്.

ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 6,14,795 പേരായി. നിയമനത്തിലെ കുറവ് ഐടി മേഖല നേരിടുന്ന സമ്മര്‍ദ്ദത്തെ കുറിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. 2023 അവസാന പാദത്തില്‍ ജീവനക്കാരില്‍ 821 എണ്ണത്തിന്റെ വര്‍ധന കണ്ടു.

2022 സാമ്പത്തികവര്‍ഷത്തിന്റെ അവസാന പാദത്തില്‍ 35209 പേര്‍ക്ക്‌ തൊഴില്‍ ലഭ്യമായ സ്ഥാനത്താണിത്. 2023 ഒന്നാം പാദത്തില്‍ 9840 പേരേയും രണ്ടാംപാദത്തില്‍ 2197 പേരേയും മൂന്നാംപാദത്തില്‍ 821 പേരേയുമാണ് കമ്പനി നിയമിച്ചത്.

X
Top