ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപ

അസമിൽ സെമികണ്ടക്ടർ പദ്ധതിക്ക് തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്

ന്യൂഡൽഹി: 27,000 കോടി രൂപയുടെ സെമികണ്ടക്ടർ പദ്ധതിക്ക് അസമിൽ തുടക്കമിട്ട് ടാറ്റാ ഗ്രൂപ്പ്. 27,000ത്തോളം പേർക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയാണിത്. 15,000 പേർക്ക് നേരിട്ടും 13,0000 പേർക്ക് പരോക്ഷമായും ജോലി ഉറപ്പാക്കും.

2025ഓടെ തന്നെ യൂണിറ്റിന്റെ നിർമാണം പൂർത്തിയാകുമെന്നും അതേവർഷം തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാറ്റ ഗ്രൂപ്പ് അറിയിച്ചു.

ഭാവിയുടെ അടിത്തറയാകും സെമികണ്ടക്ടർ മേഖലയെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക കാര്യങ്ങളിലും ചിപ്പുകളുടെ സാന്നിധ്യമുണ്ടാകുന്ന ഭാവിയാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസമിലെ മോറിഗാവിൽ ആരംഭിക്കുന്ന സെമികണ്ടക്ടർ യൂണിറ്റിന്റെ ഭൂമി പൂജ ചടങ്ങ് പൂർത്തിയായതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക്, ഓട്ടോമൊബൈൽ, മൊബൈൽ ടെക്നോളജി, പ്രതിരോധം, ആരോഗ്യപരിപാലനം തുടങ്ങി വിവിധ മേഖലകളിൽ ചിപ്പുകളുടെ ഉപയോഗം വർദ്ധിക്കുന്ന ഭാവിയിലേക്കാണ് നാം ചുവടുവയ്‌ക്കുന്നത്.

ഈ സാഹചര്യത്തിൽ സെമികണ്ടക്ടർ വ്യവസായം വളരെ സുപ്രധാനമാണെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.

X
Top