തിരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങൾക്കെതിരെ സുപ്രീംകോടതിഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ഏപ്രിലിൽ പ്രാബല്യത്തിൽ വരുമെന്ന് പീയുഷ് ഗോയൽരാജ്യത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എണ്ണ വിലയിൽ അനക്കമില്ലഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി: 55,000 കോടിയുടെ പദ്ധതികള്‍ നിര്‍മ്മാണം തുടങ്ങിഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർധിപ്പിച്ച നടപടി യുഎസ് സുപ്രീം കോടതി റദ്ദാക്കി; പ്രസിഡൻ്റ് ട്രംപിന് കനത്ത തിരിച്ചടി

വിപണിയിൽ തത്സമയ സെറ്റില്‍മെന്റ്: വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് ആശങ്ക

മുംബൈ: സെബി T+2 ൽ നിന്ന് നിലവിലെ T+1 സെറ്റിൽമെൻ്റ് സൈക്കിളിലേക്ക് അതിവേഗം നീങ്ങുകയും ഇപ്പോൾ അതേ ദിവസത്തെ സെറ്റിൽമെൻ്റിലേക്ക് മാറാൻ പദ്ധതിയിടുകയും ചെയ്യുമ്പോൾ, ചില മേഖലകളിൽ നിന്ന് വിമർശനം ഉണ്ടായിട്ടുണ്ട്.

പ്രധാനമായും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്ക് ഇത് ഇഷ്ടപ്പെടുന്നില്ല. ഈ രീതി വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക അവർ ഉന്നയിച്ചിട്ടുണ്ട്. വ്യാപാര ചെലവുകൾ കൂട്ടുമെന്നാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ മറ്റൊരു ആശങ്ക.

എന്നാൽ ഉടനടി ഇടപാട് തീർക്കൽ ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് ഗുണകരമാകുമെന്നാണ് സെബിയുടെ കണക്കു കൂട്ടൽ. ഒരേ ദിവസത്തെ സെറ്റിൽമെൻ്റ് മാർജിൻ ആവശ്യകതകളും, ഡിഫോൾട്ട് റിസ്കും കുറയ്ക്കുമെന്ന് സെബി പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ സെറ്റിൽമെൻ്റ് സൈക്കിൾ 2002-ൽ T+5-ൽ നിന്ന് T+3 ആയും പിന്നീട് 2003-ൽ T+2 ആയും ചുരുക്കി. 2021-ൽ സെബി ഘട്ടം ഘട്ടമായി T+1 സെറ്റിൽമെൻ്റ് സൈക്കിൾ അവതരിപ്പിച്ചു.

അത് പൂർണ്ണമായും നടപ്പിലാക്കിയത് 2023 ജനുവരി മുതലാണ്.

X
Top