Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

30,000 കോടി രൂപയുടെ നിക്ഷേപമിറക്കാൻ സുസുക്കി

ഗാന്ധിനഗർ: സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഗുജറാത്തിൽ വരാനിരിക്കുന്ന ഇലക്ട്രിക് സെൽ പ്ലാന്റിനും ഹരിയാനയിലെ പുതിയ വാഹന നിർമാണ പ്ലാന്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച തറക്കല്ലിട്ടു. രണ്ട് പദ്ധതികൾക്കുമായി കമ്പനി 30,000 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്തും.

ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ, മാരുതി ഉദ്യോഗ് എന്ന കമ്പനിയുമായി സംയുക്ത സംരംഭം ആരംഭിക്കുന്നതിന് കരാർ ഒപ്പിട്ടതിന്റെ 40 വർഷത്തെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി. 1982 ഒക്ടോബറിലാണ് കരാർ ഒപ്പിട്ടത്.

ഗുജറാത്തിലെ ഹൻസൽപൂരിലെ ഫാക്ടറി 2026 ഓടെ പൂർത്തിയാകുകയും കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) ഈ സൗകര്യം സെല്ലുകൾ നിർമ്മിക്കുകയും ചെയ്യും. ഈ ഫാക്ടറിക്കായി 10,400 കോടിയിലധികം രൂപയുടെ നിക്ഷേപമിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. കൂടാതെ ഹൻസൽപൂരിൽ തോഷിബ, ഡെൻസു, സുസുക്കി എന്നിവയുടെ സംയുക്ത സംരംഭത്തിന് കയറ്റുമതിക്കും രാജ്യത്ത് നിർമിക്കുന്ന ഹൈബ്രിഡ് വാഹനങ്ങൾക്കായുള്ള സെല്ലുകളുടെ നിർമ്മാണത്തിനുമായി ഒരു സെൽ നിർമ്മാണ പ്ലാന്റ് ഉണ്ട്.

അതേസമയം, ഹരിയാനയിലെ ഖാർഖോഡയിൽ വരാനിരിക്കുന്ന മാരുതി സുസുക്കി പ്ലാന്റ് ഇവികളും പെട്രോൾ കാറുകളും നിർമ്മിക്കും. 20,000 കോടി രൂപയുടെ നിക്ഷേപത്തോടെ സ്ഥാപിക്കുന്ന പ്ലാന്റിന് 1 ദശലക്ഷം യൂണിറ്റുകൾ നിർമ്മിക്കാനുള്ള വാർഷിക ശേഷി ഉണ്ടായിരിക്കും. നിക്ഷേപങ്ങൾക്ക് പുറമെ, പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന സുസുക്കി ആർ ആൻഡ് ഡി സെന്റർ ഇന്ത്യ എന്ന പുതിയ കമ്പനി ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് സുസുക്കി പ്രഖ്യാപിച്ചു.

ഇന്ത്യാ ഗവൺമെന്റിന്റെയും സുസുക്കിയുടെയും സംയുക്ത സംരംഭമായാണ് മാരുതി സുസുക്കി സ്ഥാപിതമായത്. കാലക്രമേണ സർക്കാർ ഈ സംരംഭത്തിൽ നിന്ന് പുറത്തുകടന്നു, നിലവിൽ 56% ഓഹരിയുമായി സുസുക്കിയാണ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരി ഉടമ. കമ്പനിയിലെ ബാക്കിയുള്ള ഓഹരികൾ റീട്ടെയിൽ, സ്ഥാപന ഓഹരി ഉടമകളുടേതാണ്.

X
Top