നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം; ഭേദഗതി ശരിവച്ച് സുപ്രീം കോടതി, എതിരായ ഹര്‍ജികള്‍ തള്ളി

ന്യൂഡല്‍ഹി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് അനുവദിച്ച 10 ശതമാനം സാമ്പത്തിക സംവരണം സുപ്രീം കോടത നിലനിര്‍ത്തി. ഇത് സംബന്ധിച്ച 103ാം ഭരണ ഘടന ഭേദഗതി സാധുത കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

അഞ്ച് ജഡ്ജിമാരില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഒഴികെയുള്ളവര്‍ ഭേദഗതിയെ പിന്തുണച്ചു. സാമ്പത്തിക സംവരണം ഭരണഘടനാ ലംഘനമല്ലെന്ന് ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉത്തരവില്‍ കുറിച്ചപ്പോള്‍ വിരുദ്ധമായ അഭിപ്രായമാണ് ഭട്ടിനുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ജിസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരെ കൂടാതെ ബെലാ എം ത്രിവേദി, ജെബി പാര്‍ഡിവാല എന്നിവരായിരുന്നു മറ്റംഗങ്ങള്‍.

2019 ജനുവരിയിലാണ് 103 ാമത് ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കിയത്. ഇത് പ്രകാരം, സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നോക്ക വിഭാഗത്തിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ലഭ്യമാകും. എന്നാല്‍ സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി, ഹര്‍ജിക്കാര്‍ ഭേദഗതിയ്‌ക്കെതിരെ നീങ്ങി.

എസ്എസി, എസ്.ടി, ഒബിസി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും അതിനാല്‍ ഭേദഗതി ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ വാദം.

X
Top