നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽനിന്ന് 30 മുതൽ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.

ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.

ഉപയോക്താക്കൾക്ക് വിലപേശൽ ശേഷിയില്ലാത്തതിനാൽ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

വിവിധ ക്രെഡിറ്റ് കാർഡ് കമ്പനികൾ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബേല. എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

X
Top