പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽനിന്ന് 30 മുതൽ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.

ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.

ഉപയോക്താക്കൾക്ക് വിലപേശൽ ശേഷിയില്ലാത്തതിനാൽ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

വിവിധ ക്രെഡിറ്റ് കാർഡ് കമ്പനികൾ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബേല. എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

X
Top