എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ക്രെഡിറ്റ് കാർഡിൽ ഉയർന്ന പലിശ വാങ്ങാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്രെഡിറ്റ് കാർഡിൽ തുക അടയ്ക്കാൻ വൈകുന്നവരിൽനിന്ന് 30 മുതൽ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.

ക്രെഡിറ്റ് കാർഡ് നൽകുന്ന സ്ഥാപനങ്ങൾ ഉപയോക്താക്കളിൽനിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മുപ്പത് ശതമാനത്തിലേറെ പലിശ ഈടാക്കുന്നത് നീതീകരിക്കാനാവില്ലെന്നാണ് കമ്മിഷൻ ചൂണ്ടിക്കാട്ടിയത്.

ഉപയോക്താക്കൾക്ക് വിലപേശൽ ശേഷിയില്ലാത്തതിനാൽ ഇത്രയേറെ പലിശ ഈടാക്കരുതെന്നായിരുന്നു കമ്മിഷന്റെ നിലപാട്.

വിവിധ ക്രെഡിറ്റ് കാർഡ് കമ്പനികൾ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബേല. എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിന്റെ നടപടി.

X
Top