നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

2000 കോടി രൂപ സമാഹരിക്കാൻ സ്‌പൈസ് ജെറ്റ്

ഡൽഹി: 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള നിരവധി ഓപ്ഷനുകൾ സ്പൈസ് ജെറ്റ് ഇപ്പോൾ പരിശോധിച്ച്‌ വരികയാണെന്ന് അതിന്റെ സിഎംഡിയായ അജയ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. എയർലൈനുകൾ ഉൾപ്പെടെയുള്ള ബാഹ്യ കക്ഷികളിൽ നിന്ന് നിക്ഷേപം സ്വരൂപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി വ്യവസായ സംഘടനയായ അസോചമിന്റെ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച തുക സമാഹരിക്കാൻ എയർലൈൻ എത്ര ഓഹരികൾ വിൽക്കുമെന്ന് അജയ് സിംഗ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാല് വർഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്.

അടുത്തിടെ, ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ എയർലൈനിനോട് എട്ട് ആഴ്ചത്തേക്ക് 50 ശതമാനത്തിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എയർലൈനിന്റെ വിമാനങ്ങൾ ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു റെഗുലേറ്ററുടെ നടപടി.

അടുത്ത കാലത്തായി സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വർദ്ധിച്ചുവരുന്ന ഇന്ധന വിലയും കോവിഡ് -19 പാൻഡെമിക് തടസ്സങ്ങളും കമ്പനിയെ സാരമായി ബാധിച്ചു. കൂടാതെ അടുത്തിടെ സ്‌പൈസ്‌ജെറ്റ് ക്രെഡിറ്റ് സ്യൂസുമായി ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടിരുന്നു.

X
Top