പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

2000 കോടി രൂപ സമാഹരിക്കാൻ സ്‌പൈസ് ജെറ്റ്

ഡൽഹി: 2,000 കോടി രൂപ വരെ സമാഹരിക്കുന്നതിന് ഓഹരി വിൽപ്പന ഉൾപ്പെടെയുള്ള നിരവധി ഓപ്ഷനുകൾ സ്പൈസ് ജെറ്റ് ഇപ്പോൾ പരിശോധിച്ച്‌ വരികയാണെന്ന് അതിന്റെ സിഎംഡിയായ അജയ് സിംഗ് ചൊവ്വാഴ്ച പറഞ്ഞു. എയർലൈനുകൾ ഉൾപ്പെടെയുള്ള ബാഹ്യ കക്ഷികളിൽ നിന്ന് നിക്ഷേപം സ്വരൂപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി വ്യവസായ സംഘടനയായ അസോചമിന്റെ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

എന്നിരുന്നാലും, മുകളിൽ സൂചിപ്പിച്ച തുക സമാഹരിക്കാൻ എയർലൈൻ എത്ര ഓഹരികൾ വിൽക്കുമെന്ന് അജയ് സിംഗ് വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ നാല് വർഷമായി സ്‌പൈസ് ജെറ്റ് നഷ്ടത്തിലാണ്.

അടുത്തിടെ, ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ എയർലൈനിനോട് എട്ട് ആഴ്ചത്തേക്ക് 50 ശതമാനത്തിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എയർലൈനിന്റെ വിമാനങ്ങൾ ഒന്നിലധികം സംഭവങ്ങളിൽ ഉൾപ്പെട്ടതിനെ തുടർന്നായിരുന്നു റെഗുലേറ്ററുടെ നടപടി.

അടുത്ത കാലത്തായി സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. വർദ്ധിച്ചുവരുന്ന ഇന്ധന വിലയും കോവിഡ് -19 പാൻഡെമിക് തടസ്സങ്ങളും കമ്പനിയെ സാരമായി ബാധിച്ചു. കൂടാതെ അടുത്തിടെ സ്‌പൈസ്‌ജെറ്റ് ക്രെഡിറ്റ് സ്യൂസുമായി ഒരു ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടിരുന്നു.

X
Top