എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

എയർ ഇന്ത്യയിൽ 3,194.5 കോടി അധിക നിക്ഷേപം നടത്താൻ സിംഗപ്പൂർ എയർലൈൻസ്

ന്യൂഡൽഹി: എയർഇന്ത്യ-വിസ്താര ലയനം പൂർത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിലേക്ക് 3,194.5 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നറിയിച്ച് സിംഗപ്പൂർ എയർലൈൻസ്. 2022 നവംബർ 29ന് ലയനം പ്രഖ്യാപിക്കുകയും 2024 നവംബറിൽ ലയനം പൂർത്തിയാകുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

ഇതോടെ എയർഇന്ത്യയിൽ സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരിയുണ്ടാകും.
ഫുൾ സർവീസ് കാരിയറായ വിസ്താര 2015 ജനുവരി ഒമ്പതിനാണ് ഫ്ലൈയിംഗ് ആരംഭിച്ചത്.

ടാറ്റയും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭമാണ് വിസ്താര. വിസ്താരയുടെ 49 ശതമാനം ഓഹരിയും സിംഗപ്പൂർ എയർലൈൻസിന്റേതായിരുന്നു.

ലയനത്തിന് ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യയിൽ 25.1% ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിന് വേണ്ടിയാണ് സിംഗപ്പൂർ എയർലൈൻസ് അധിക നിക്ഷേപം നടത്തുന്നത്.

നവംബർ 12ന് ലയനപ്രക്രിയകളുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ വിസ്താരയുടെ വിമാനങ്ങളെല്ലാം എയർ ഇന്ത്യ ബ്രാൻഡിന് കീഴിലാകും സേവനങ്ങൾ നൽകുക. എഐ2 (AI2) എന്നതായിരിക്കും ഫ്ലൈറ്റ് കോഡ്.

X
Top