രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

9.5 ബില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി ഷെൽ

മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 9.45 ബില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി ഷെൽ പിഎൽസി. നാലാം പാദത്തിൽ ലാഭവിഹിതം 15% വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി അറിയിച്ചു.

ഈ ഫലത്തോടെ ലണ്ടനിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം ഷെൽ ഓഹരികൾ 2.5% ഉയർന്നു. കൂടാതെ ഷെൽ അതിന്റെ ഷെയർ ബൈ ബാക്ക് പ്രോഗ്രാം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ 4 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു.

ഈ വർഷം ഇതുവരെ 30.5 ബില്യൺ ഡോളർ ലാഭം നേടിയ ഷെൽ, 2008-ലെ അതിന്റെ റെക്കോർഡ് വാർഷിക ലാഭമായ 31 ബില്യൺ കവിയാനുള്ള പാതയിലാണ്. കമ്പനിക്ക് പുറമെ എതിരാളിയായ ടോട്ടൽ എനർജീസ് മൂന്നാം പാദത്തിൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തി.

അതേസമയം ഷെല്ലിന്റെ റിഫൈനിംഗ്, കെമിക്കൽസ്, ഓയിൽ ട്രേഡിംഗ് ഡിവിഷനിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 62 ശതമാനം ഇടിഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുറവായതിനാലും അടുത്തിടെയുള്ള ഏറ്റെടുക്കലിന് പണം നൽകിയതിനാലും ഷെല്ലിന്റെ അറ്റ ​​കടം ഏകദേശം 2 ബില്യൺ ഡോളർ വർദ്ധിച്ച് 46.4 ബില്യൺ ഡോളറായി.

ഇംഗ്ലണ്ടിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് ഷെൽ പിഎൽസി. എണ്ണ, വാതക വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഇത്.

X
Top