ഇന്ത്യയുടെ ജിഡിപി പ്രവചനത്തിൽ വൻ ഇടിവ്യൂറോപ്യൻ വിപണി തുറന്നു; കടൽവിഭവ കയറ്റുമതിയിൽ ഇന്ത്യക്ക് നേട്ടമെന്ന് പിയൂഷ് ഗോയൽനഷ്‌ടം പ്രതിമാസം 30,000 കോടി: ഇന്ധനവില കൂട്ടേണ്ടിവരുമെന്ന് പെട്രോളിയം മന്ത്രാലയംഉയർന്ന വാർഷിക വരുമാനമുള്ളവരുടെ പാചകവാതക സബ്സിഡി ഉടൻ പിൻവലിച്ചേക്കുംഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി എഫ്എംസിജി കമ്പനികള്‍

9.5 ബില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി ഷെൽ

മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 9.45 ബില്യൺ ഡോളറിന്റെ ലാഭം രേഖപ്പെടുത്തി ഷെൽ പിഎൽസി. നാലാം പാദത്തിൽ ലാഭവിഹിതം 15% വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി അറിയിച്ചു.

ഈ ഫലത്തോടെ ലണ്ടനിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം ഷെൽ ഓഹരികൾ 2.5% ഉയർന്നു. കൂടാതെ ഷെൽ അതിന്റെ ഷെയർ ബൈ ബാക്ക് പ്രോഗ്രാം വിപുലീകരിച്ചു. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മാസത്തിനുള്ളിൽ 4 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരികൾ വാങ്ങാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു.

ഈ വർഷം ഇതുവരെ 30.5 ബില്യൺ ഡോളർ ലാഭം നേടിയ ഷെൽ, 2008-ലെ അതിന്റെ റെക്കോർഡ് വാർഷിക ലാഭമായ 31 ബില്യൺ കവിയാനുള്ള പാതയിലാണ്. കമ്പനിക്ക് പുറമെ എതിരാളിയായ ടോട്ടൽ എനർജീസ് മൂന്നാം പാദത്തിൽ റെക്കോർഡ് ലാഭം രേഖപ്പെടുത്തി.

അതേസമയം ഷെല്ലിന്റെ റിഫൈനിംഗ്, കെമിക്കൽസ്, ഓയിൽ ട്രേഡിംഗ് ഡിവിഷനിൽ നിന്നുള്ള വരുമാനം ഈ പാദത്തിൽ 62 ശതമാനം ഇടിഞ്ഞു. പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കുറവായതിനാലും അടുത്തിടെയുള്ള ഏറ്റെടുക്കലിന് പണം നൽകിയതിനാലും ഷെല്ലിന്റെ അറ്റ ​​കടം ഏകദേശം 2 ബില്യൺ ഡോളർ വർദ്ധിച്ച് 46.4 ബില്യൺ ഡോളറായി.

ഇംഗ്ലണ്ടിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് ഷെൽ പിഎൽസി. എണ്ണ, വാതക വിഭാഗത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് ഇത്.

X
Top