ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

സുപ്രീംകോടതിവിധി അനുകൂലമല്ലെങ്കിൽ കേരളം ചെലവുകൾ നിർത്തി വെക്കേണ്ടി വരും

തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ.

മാർച്ചിൽ നിയന്ത്രിച്ച് ചെലവിട്ടാൽപ്പോലും കുറഞ്ഞത് 17,000 കോടി രൂപ സംസ്ഥാനം അധികമായി കണ്ടെത്തണം. സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കിൽ ചെലവുകളിൽ ഭൂരിഭാഗവും നിർത്തിവെക്കേണ്ടി വരും.

മാർച്ച് ആറിനാണ് സുപ്രീംകോടതിയിലെ കേസിൽ വാദം കേൾക്കുന്നത്. ഹർജി പിൻവലിക്കണമെന്ന ആവശ്യം കേരളം തള്ളിയതിനാൽ അർഹമായത് കിട്ടാൻപോലും വിധി വരെ കാത്തിരിക്കണമെന്നാണ് കേന്ദ്ര നിലപാട്.

സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും കഴിഞ്ഞ മാർച്ചിൽ 22,000 കോടി രൂപ ചെലവിട്ടെന്നാണ് ധനവകുപ്പിന്റെ കണക്ക്. ഇത്തവണ ഇതിലും കൂടുതൽ ചെലവിടേണ്ടിവരും.

കഴിഞ്ഞവർഷത്തെ അതേ നിലയിൽ ചെലവാക്കാൻ തീരുമാനിച്ചാലും 17,000 കോടി അധികം കണ്ടെത്തേണ്ടിവരും. വായ്പയല്ലാതെ ബദൽ മാർഗങ്ങളൊന്നും മുന്നിലില്ലാത്ത അവസ്ഥയിലാണ് സർക്കാർ.

കേന്ദ്രം അനുവദിച്ച 28,000 കോടി വായ്പ ഇതിനകം എടുത്തുകഴിഞ്ഞു.

X
Top