ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

നിഫ്റ്റി 24600 ന് താഴെ, 400 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: യുഎസിന്റെ 25 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ആദ്യ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞു. സെന്‍സെക്‌സ് 416.09 പോയിന്റ് അഥവാ 0.52 ശതമാനം ഇടിഞ്ഞ്‌ 80370.45 ലെവലിലും നിഫ്റ്റി 123.70 പോയിന്റ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 24588.35 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

2043 ഓഹരികള്‍ ഇടിവ് നേരിടുമ്പോള്‍ 1173 ഓഹരികള്‍ മുന്നേറുന്നു. 156 ഓഹരിവിലകളില്‍ മാറ്റമില്ല. മേഖല സൂചികകളെല്ലാം നഷ്ടത്തിലായപ്പോള്‍ ഐടി, ഊര്‍ജ്ജം, റിയാലിറ്റി എന്നിവ ഒരു ശതമാനം പൊഴിച്ചു.

ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്,എസ്ബിഐ ലൈഫ്, ബജാജ് ഫിന്‍സര്‍വ്, എല്‍ആന്റ്ടി എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. അതേസമയം ശ്രീരാം ഫിനാന്‍സ്, എച്ച്‌സിഎല്‍, ജിയോ ഫിനാന്‍ഷ്യല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ കനത്ത ഇടിവ് നേരിട്ടു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് ഇടിഞ്ഞത്.

X
Top