പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

സെബിയുടെ സ്കോർസിനു ജൂണിൽ ലഭിച്ചത് 5,000 ഓളം പരാതികൾ

ഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) പരാതിപരിഹാര പോർട്ടലായ സ്കോർസിലൂടെ (SCORES 2.0) ജൂണിൽ പരിഗണിച്ചത് 4,415 പരാതികൾ. 4,959 പുതിയ പരാതികളാണു കഴിഞ്ഞമാസം സെബിക്കു ലഭിച്ചത്. 5,107 പരാതികളാണ് ആകെ പരിഹരിക്കാനുള്ളത്.

സ്കോർസ് സംവിധാനത്തിൽ പരാതികളിൽ ആക്‌ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാനുള്ള ശരാശരി സമയം 8 ദിവസമാണ്. പ്രാഥമിക പരിശോധനയ്ക്ക് എടുക്കുന്ന ശരാശരി സമയം നാലു ദിവസവും.

സ്കോർസ് 2.0 ൽ പരാതികൾ ഓട്ടമാറ്റിക്കായി അതതു വിഭാഗങ്ങളിലേക്ക് എത്തുകയാണു ചെയ്യുന്നത്. ഇത് 21 ദിവസത്തിനുള്ളിൽ പരിഗണിക്കണമെന്നുമുണ്ട്.

നിക്ഷേപകർ സംതൃപ്തരല്ലെങ്കിൽ പുനഃപരിശോധനയ്ക്കായി 15 ദിവസവും ലഭിക്കും.

X
Top