ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

കോര്‍പറേറ്റുകളുടെ വായ്പ മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുന്നു

ന്യൂഡല്‍ഹി: വന്‍കിട കോര്‍പറേറ്റുകളുടെ വായ്പ മാനദണ്ഡങ്ങള്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുന:പരിശോധിക്കുന്നു. വായ്പാ പരിധി നിലവിലെ 100 കോടി രൂപയില്‍ നിന്ന് 500 കോടി രൂപയാക്കി ഉയര്‍ത്താനാണ് നീക്കം. മാത്രമല്ല സ്ഥാപനത്തിന്റെ വലിപ്പം നിര്‍ണ്ണയിക്കാനുള്ള മാനദണ്ഡം റേറ്റിംഗ് ആയിരിക്കില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാത്തിന് പിഴ ചുമത്താനും ആലോചനയുണ്ട്.വായ്പയുടെ 25 ശതമാനം ഡെറ്റ് സെക്യൂരിറ്റികള്‍ വഴി സമാഹരിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റുകളോട് സെബി ഉത്തരവിട്ടിരുന്നു.2018 ലെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായിട്ടായിരുന്നു നിര്‍ദ്ദേശം.

കോര്‍പ്പറേറ്റ് ബോണ്ട് വിപണിയുടെ ആഴം വര്‍ദ്ധിപ്പിക്കാനും സെബി ലക്ഷ്യമിട്ടു. അതേസമയം കമ്പനികളെ സംബന്ധിച്ച് ബാങ്കുകളേയും ധനകാര്യ സ്ഥാപനങ്ങളേയും ആശ്രയിക്കുന്നതായിരുന്നു അഭികാമ്യം. വായ്പ ചെലവ് കുറയുമെന്നതിനാലാണിത്.

അവരിക്കാര്യം മാര്‍ക്കറ്റ് റെഗുലേറ്ററെ അറിയിച്ചു. ഡെറ്റ് സെക്യൂരിറ്റികള്‍ വഴിയുള്ള കടമെടുപ്പ് ചെലവേറിയതായെന്ന് അവര്‍ പറയുന്നു. പണലഭ്യത കര്‍ശനമാക്കുന്നതും ബെഞ്ച്മാര്‍ക്ക് നിരക്കിലെ വര്‍ദ്ധനവുമാണ് കാരണം.

X
Top