ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

പേമേറ്റ് ഇന്ത്യ ഐപിഒ: കരട് രേഖകള്‍ മടക്കി സെബി, തിരുത്തല്‍ വരുത്താന്‍ നിര്‍ദ്ദേശം

മുംബൈ: മള്‍ട്ടി-പേയ്മെന്റ് പ്ലാറ്റ്ഫോമായ പേമേറ്റ് ഇന്ത്യയുടെ 1,500 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) മടക്കി. തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍, കരട് രേഖകള്‍ പുനര്‍സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് കമ്പനി ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്.

ഐസിഐസിഐ സെക്യൂരിറ്റീസായിരുന്നു ലീഡ് മാനേജര്‍. 1125 കോടി രൂപയുടെ ഫ്രഷ് ഇഷ്യവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമായിരുന്നു ഐപിഒ. 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കു 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം ചെറുകിട നിക്ഷപകര്‍ക്കുമായി നീക്കിവച്ചു.

പ്രമോട്ടര്‍മാരായ അജയ് ആദിശേഷനും വിശ്വനാഥന്‍ സുബ്രഹ്‌മണ്യനും യഥാക്രമം 134.73 കോടി രൂപ, 3.3 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഓഫ് ലോഡ് ചെയ്യാനിരുന്നത്. ലൈറ്റ്ബോക്സ് വെഞ്ചേഴ്സ് I, മെയ്ഫീല്‍ഡ് എഫ്വിസിഐ, ആര്‍എസ്പി ഇന്ത്യ ഫണ്ട് തുടങ്ങിയ നിക്ഷേപകരും ഓഹരിവില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. വിതരണ ശൃംഖലകളിലെ ബിസിനസ്സ് (”ബി2ബി’) പേയ്മെന്റുകള്‍ ഡിജിറ്റൈസ് ചെയ്യുന്ന ബിസിനസ് 2 ബിസിനസ് പേയ്മെന്റ്, സേവന ദാതാവാണ് പേമേറ്റ്.

X
Top