യാത്രക്കാർക്ക് വലിയ ആശ്വാസവുമായി DGCA; വിമാന ടിക്കറ്റ് റീഫണ്ട് നിയമത്തിൽ സുപ്രധാന മാറ്റങ്ങൾഇന്ത്യ-യുഎസ് വ്യാപാര കരാർ: യുഎസ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പീയൂഷ് ഗോയൽഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കും

പേമേറ്റ് ഇന്ത്യ ഐപിഒ: കരട് രേഖകള്‍ മടക്കി സെബി, തിരുത്തല്‍ വരുത്താന്‍ നിര്‍ദ്ദേശം

മുംബൈ: മള്‍ട്ടി-പേയ്മെന്റ് പ്ലാറ്റ്ഫോമായ പേമേറ്റ് ഇന്ത്യയുടെ 1,500 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗ് (ഐപിഒ) ഡ്രാഫ്റ്റ് പ്രോസ്‌പെക്ടസ്, മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ) മടക്കി. തിരുത്തലുകള്‍ നിര്‍ദ്ദേശിച്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍, കരട് രേഖകള്‍ പുനര്‍സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് കമ്പനി ഐപിഒ പേപ്പറുകള്‍ ഫയല്‍ ചെയ്തത്.

ഐസിഐസിഐ സെക്യൂരിറ്റീസായിരുന്നു ലീഡ് മാനേജര്‍. 1125 കോടി രൂപയുടെ ഫ്രഷ് ഇഷ്യവും 375 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലുമായിരുന്നു ഐപിഒ. 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കു 15 ശതമാനം സ്ഥാപനേതര നിക്ഷേപകര്‍ക്കും 10 ശതമാനം ചെറുകിട നിക്ഷപകര്‍ക്കുമായി നീക്കിവച്ചു.

പ്രമോട്ടര്‍മാരായ അജയ് ആദിശേഷനും വിശ്വനാഥന്‍ സുബ്രഹ്‌മണ്യനും യഥാക്രമം 134.73 കോടി രൂപ, 3.3 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഓഫ് ലോഡ് ചെയ്യാനിരുന്നത്. ലൈറ്റ്ബോക്സ് വെഞ്ചേഴ്സ് I, മെയ്ഫീല്‍ഡ് എഫ്വിസിഐ, ആര്‍എസ്പി ഇന്ത്യ ഫണ്ട് തുടങ്ങിയ നിക്ഷേപകരും ഓഹരിവില്‍ക്കാന്‍ പദ്ധതിയിട്ടിരുന്നു. വിതരണ ശൃംഖലകളിലെ ബിസിനസ്സ് (”ബി2ബി’) പേയ്മെന്റുകള്‍ ഡിജിറ്റൈസ് ചെയ്യുന്ന ബിസിനസ് 2 ബിസിനസ് പേയ്മെന്റ്, സേവന ദാതാവാണ് പേമേറ്റ്.

X
Top