ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

ഡെറിവേറ്റീവ് വ്യാപാരത്തിൽ കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സെബി

മുംബൈ: ഓഹരി ഡെറിവേറ്റീവ് വ്യാപാരത്തിന്‍റെ നിലവിലെ ചട്ടക്കൂട് പരിഷ്കരിക്കാനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). വിഷയത്തിൽ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കൺസൾട്ടേഷൻ പേപ്പർ സെബി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഡെറിവേറ്റീവുകളിൽ പ്രത്യേതിച്ച് ഫ്യൂച്ചേഴ്സ് & ഓപ്ഷൻ (എഫ്&ഒ) വ്യാപാരത്തിൽ ഏർപ്പെടുന്ന ചെറുകിട നിക്ഷേപകരുടെ എണ്ണം ഉയർന്നുവരുകയാണ്. എഫ്&ഒയിൽ പത്തിൽ ഒമ്പതുപേർക്കും പണം നഷ്ടപ്പെടുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

ഈ സാഹചര്യത്തിൽ കൃത്രിമത്വവും ചാഞ്ചാട്ടവും നിയന്ത്രിക്കുന്ന, നിക്ഷേപകർക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നതാവും പുതിയ നിയമങ്ങൾ.

പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ ഇവയാണ്
∙ എഫ്&ഒ ട്രേഡിങ്ങിന് പരിഗണിക്കുന്ന ഓഹരികൾ, ആകെ വ്യാപാര ദിവസങ്ങളുടെ 75 ശതമാനം ദിവസമെങ്കിലും ട്രേഡ് ചെയ്യപ്പെടുന്നവ ആയിരിക്കണം.

∙ ഓഹരിയിലെ ഏതെങ്കിലും ഡെറിവേറ്റീവ് കോൺട്രാക്റ്റുകളിൽ, 15 ശതമാനം അല്ലെങ്കിൽ 200 ട്രേഡിങ് മെമ്പർമാർ (ഏതാണോ കുറവ്) സജീവമായിരിക്കണം.

. ശരാശരി പ്രീമിയം ഡെയ്‌ലി ടേണ്‍ഓവർ 150 കോടി രൂപയെങ്കിലും ആയിരിക്കണം. 500–1500 കോടി രൂപയ്ക്കിടയിലാവണം ശരാശരി ഡെയ്‌ലി ടേൺ ഓവർ.

. ജൂൺ 19വരെയാണ് നിർദ്ദേശങ്ങൾക്കുമേൽ അഭിപ്രായം സമർപ്പിക്കാനുള്ള സമയപരിധി.

X
Top