പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ സെബിയുടെ പിടി വീഴുന്നു

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ മറവില്‍ ഓഹരികളില്‍ കൃത്രിമ വിലക്കയറ്റം സൃഷ്‌ടിക്കുന്നത്‌ തടയുന്നതിനായി സെബി കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നു, പ്രൊമോട്ടര്‍ കുടുംബങ്ങള്‍ക്കും അവരുടെ അടുത്തയാളുകള്‍ക്കും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ ഓഹരികളില്‍ കൃത്രിമം കാണിക്കാനുള്ള പഴുതുകള്‍ അടയ്‌ക്കാനാണ്‌ സെബിയുടെ നീക്കം.

വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നത്‌ തടയാനായി ഒരു പ്രവര്‍ത്തന ചട്ടത്തിനാണ്‌ സെബി രൂപം നല്‍കുന്നത്‌. ഓരോ നിക്ഷേപക സ്ഥാപനത്തിന്റെയും പിന്നിലുള്ള വ്യക്തികളെ കുറിച്ച്‌ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിതമാക്കുന്നതാണ്‌ പുതിയ പ്രവര്‍ത്തനചട്ടം.

ഇന്ത്യയിലെ ഓഹരി വിപണിയില്‍ 25,000 കോടിയില്‍ പരം നിക്ഷേപം നടത്തിയിട്ടുള്ള വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇത്തരം വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാണ്‌. ഒരു കോര്‍പ്പറേറ്റ്‌ ഗ്രൂപ്പില്‍ പെടുന്ന കമ്പനികളുടെ ഓഹരികളില്‍ 50 ശതമാനത്തിലേറെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാകും.

പുതിയ ചട്ടങ്ങള്‍ നവംബര്‍ ഒന്ന്‌ മുതല്‍ നിലവില്‍ വരും. കഴിഞ്ഞ ജനുവരിയില്‍ അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്‌ കൊണ്ടുവന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ നടപടികള്‍.

X
Top