ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: സുപ്രീംകോടതി ആറംഗ സമിതിയ്ക്ക് മുന്‍പാകെ സെബി ചെയര്‍പേഴ്‌സണ്‍ ഹാജരായി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ചീഫ് മാധബി പുരി ബുച്ച്. സുപ്രീംകോടതി രൂപീകരിച്ച ആറംഗ കമ്മിറ്റിയ്ക്ക് മുന്‍പാകെയാണ് അവരിക്കാര്യം പറഞ്ഞത്. ലിസ്റ്റ് ചെയ്തതും അല്ലാത്തതുമായ അദാനി ഗ്രൂപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍, ഓഫ്‌ഷോര്‍ നിക്ഷേപകര്‍,വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍, മിനിമം സ്റ്റോക്ക് മാര്‍ക്കറ്റ് ഫ്‌ലോട്ടുകള്‍ എന്നിവയാണ് പ്രധാനമായും അന്വേഷണ വിധേയമാക്കുന്നത്.

നിയന്ത്രിത ഷോര്‍ട്ട്‌സെല്ലിംഗിനെക്കുറിച്ചും അവ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര സംവിധാനങ്ങളെക്കുറിച്ചും ബുച്ച് വിശദീകരിച്ചു. അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങുന്നവരേയും വില്‍ക്കുന്നവരേയും കുറിച്ചുള്ള വിവരങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് മുന്‍പും ശേഷവും സെബി സമാഹരിച്ചിട്ടുണ്ട്. രണ്ട്മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി, കണ്ടെത്തലുകള്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കും.

മൗറീഷ്യസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ ഓഫ്ഷോര്‍ നികുതി സങ്കേതങ്ങളിലെ ഷെല്‍ കമ്പനികളാണ് അദാനി ഗ്രൂപ്പിലെ നിക്ഷേപകരെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്നതില്‍ റെഗുലേറ്ററി പരാജയമുണ്ടായിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി പരിശോധിക്കുന്നത്.

X
Top