ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ ആര്‍ബിഐ തയ്യാറായേക്കും- എസ്ബിഐ

ന്യൂഡല്‍ഹി: നിരക്ക് വര്‍ധന നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തയ്യാറാകും, എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പണലഭ്യത ഉറപ്പുവരുത്തുന്ന നിലപാടായിരിക്കും കേന്ദ്രബാങ്കിന്റെത്. നിലവിലെ നിരക്ക് വച്ച് പണപ്പെരുപ്പം 2023 മാര്‍ച്ചോടെ 5 ശതമാനവും ഏപ്രിലില്‍ 4.2 ശതമാനവുമായി കുറയും.

അതുകൊണ്ടുതന്നെ 6.25 ശതമാനത്തില്‍ റിപ്പോ നിരക്ക് നിലനിര്‍ത്താനായിരിക്കും ആര്‍ബിഐ ശ്രമം. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന കുറഞ്ഞ തോതിലാകുമെന്നും ഇതോടെ വളര്‍ന്നുവരുന്ന വിപണികളും സമാന പാത പിന്തുടരുമെന്നും എസ്ബിഐ പ്രസ്താവനയില്‍ പറയുന്നു. വളര്‍ന്നുവരുന്ന വിപണികളിലേയ്ക്കുള്ള മൂലധനമൊഴുക്ക് ഇതോടെ തുടരും.

2024 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ 5 ശതമാനത്തിലേക്ക് നീങ്ങുമ്പോള്‍ കോര്‍ സിപിഐ 5.5 ശതമാനത്തിലേക്കോ അതില്‍ കുറവിലേക്കോ വീഴുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബുധനാഴ്ചയാണ് നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം എംപിസി യോഗം പുറത്തുവിടുക. അതിനായി നിലവില്‍ എംപിസി യോഗം ചേരുകയാണ്.

തിങ്കളാഴ്ചയാണ് മൂന്നുദിവസം നീളുന്ന എംപിസി യോഗത്തിന് തുടക്കമായത്.

X
Top