എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

നിരക്ക് വര്‍ധിപ്പിക്കുന്നത് നിര്‍ത്താന്‍ ആര്‍ബിഐ തയ്യാറായേക്കും- എസ്ബിഐ

ന്യൂഡല്‍ഹി: നിരക്ക് വര്‍ധന നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തയ്യാറാകും, എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പണലഭ്യത ഉറപ്പുവരുത്തുന്ന നിലപാടായിരിക്കും കേന്ദ്രബാങ്കിന്റെത്. നിലവിലെ നിരക്ക് വച്ച് പണപ്പെരുപ്പം 2023 മാര്‍ച്ചോടെ 5 ശതമാനവും ഏപ്രിലില്‍ 4.2 ശതമാനവുമായി കുറയും.

അതുകൊണ്ടുതന്നെ 6.25 ശതമാനത്തില്‍ റിപ്പോ നിരക്ക് നിലനിര്‍ത്താനായിരിക്കും ആര്‍ബിഐ ശ്രമം. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധന കുറഞ്ഞ തോതിലാകുമെന്നും ഇതോടെ വളര്‍ന്നുവരുന്ന വിപണികളും സമാന പാത പിന്തുടരുമെന്നും എസ്ബിഐ പ്രസ്താവനയില്‍ പറയുന്നു. വളര്‍ന്നുവരുന്ന വിപണികളിലേയ്ക്കുള്ള മൂലധനമൊഴുക്ക് ഇതോടെ തുടരും.

2024 സാമ്പത്തിക വര്‍ഷത്തില്‍ സിപിഐ 5 ശതമാനത്തിലേക്ക് നീങ്ങുമ്പോള്‍ കോര്‍ സിപിഐ 5.5 ശതമാനത്തിലേക്കോ അതില്‍ കുറവിലേക്കോ വീഴുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ബുധനാഴ്ചയാണ് നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനം എംപിസി യോഗം പുറത്തുവിടുക. അതിനായി നിലവില്‍ എംപിസി യോഗം ചേരുകയാണ്.

തിങ്കളാഴ്ചയാണ് മൂന്നുദിവസം നീളുന്ന എംപിസി യോഗത്തിന് തുടക്കമായത്.

X
Top