ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

അമേരിക്കയില്‍ നിയമനടപടികള്‍ നേരിടാനൊരുങ്ങി ബാങ്ക്മാന്‍ ഫ്രൈഡ്

ന്യൂയോര്‍ക്ക്: വഞ്ചനാക്കുറ്റങ്ങള്‍ നേരിടുന്നതിനായി സാം ബാങ്ക്മാന്‍ ഫ്രൈഡ് അമേരിക്കയിലേയ്ക്ക്.ഈ മാസം 12 നാണ് ബഹ്‌മാസില്‍ വച്ച് എഫ്ടിഎക്‌സ് സ്ഥാപകനായ ഫ്രൈഡ് അറസ്റ്റിലാകുന്നത്. അമേരിക്കയ്ക്ക് കൈമാറുന്നതിനെതിരെ പോരാടുമെന്ന് ബാങ്ക്മാന്‍-ഫ്രൈഡ് ആദ്യം പറഞ്ഞുവെങ്കിലും തീരുമാനം മാറ്റാന്‍ മുന്‍ കോടീശ്വരന്‍ പിന്നീട് തയ്യാറായി.

എഫ്ടിഎക്‌സ് ആസ്ഥാനവും ഫ്രൈഡ് താമസിക്കുന്നതും ബഹ്‌മാസിലാണ്. കടം കൊടുക്കുന്നവരെയും നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുക, കള്ളപ്പണം വെളുപ്പിക്കാന്‍ ഗൂഢാലോചന നടത്തുക,യു.എസ് കാമ്പെയ്ന്‍ ഫിനാന്‍സ് നിയമങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ബാങ്ക്മാന്‍ ഫ്രൈഡിനെതിരെ ആരോപിക്കപ്പെടുന്നത്.

നിക്ഷേപകര്‍ പണം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥാപിച്ച ക്രിപ്‌റ്റോഎക്‌സ്‌ചേഞ്ച്, എഫ്ടിഎക്‌സ് നവംബറില്‍ തകര്‍ച്ച വരിച്ചിരുന്നു. ഹെഡ്ജ് ഫണ്ടായ അലമേഡ റിസര്‍ച്ചിലെ നഷ്ടം നികത്താന്‍ എഫ്ടിഎക്‌സ ഉപഭോക്തൃ നിക്ഷേപങ്ങളില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ ഫ്രൈഡ് മോഷ്ടിച്ചതായി ആരോപണമുയര്‍ന്നു. എഫ്ടിഎക്‌സിലെ റിസ്‌ക്ക് മാനേജ്‌മെന്റ് പാളിച്ചകള്‍ സമ്മതിക്കാന്‍ ഫ്രൈഡ് തയ്യാറായിട്ടുണ്ട്.

എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ അദ്ദേഹം നിഷേധിക്കുകയാണ്.ശതകോടീശ്വരനും യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വാധീനമുള്ള വ്യക്തിത്വവുമായിരുന്നു 30 കാരനായ ക്രിപ്റ്റോ മുഗള്‍ ഇതുവരെ.

X
Top