നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധം; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിസന്ധിയിലേക്ക്

കൊച്ചി: റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ വ്യാപാര ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ റിഫൈനറികളുടെ ക്രൂഡോയിൽ ഇറക്കുമതിക്ക് വെല്ലുവിളിയേറുന്നു.

ഉക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് കുറഞ്ഞവിലയിൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയിലെ മുൻനിര ടാങ്കർ ഗ്രൂപ്പായ സാവ്കോംഫ്ളാറ്റിനെ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ ആവശ്യത്തിന് വെസലുകൾ കിട്ടാതെയായി.

മറ്റ് മേഖലകളിൽ നിന്ന് വെസലുകൾ ലഭ്യമാക്കുമ്പോൾ ചരക്ക് കൈകാര്യ ചെലവ് കുത്തനെ കൂടുകയാണ്. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ അധിക നേട്ടം റിഫൈനറികൾക്ക് നഷ്ടമാകും.

കഴിഞ്ഞ വർഷം ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 16.6 ലക്ഷം ബാരൽ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തിയത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ഹിന്ദുസ്ഥാൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി പ്രതിദിനം നാലുലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങുന്നതിന് റഷ്യയിലെ പ്രമുഖ ഉത്പാദകരായ റോസ്‌നെഫ്റ്റുമായി ചർച്ച നടത്തുകയാണ്.

ദുബായ് വിലയേക്കാൾ മൂന്നര ഡോളർ വരെ വില കുറച്ച് ക്രൂഡ് നൽകാമെന്നാണ് ഓഫർ.

X
Top