എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

റഷ്യയ്ക്കെതിരെ അമേരിക്കയുടെ പുതിയ വ്യാപാര ഉപരോധം; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി പ്രതിസന്ധിയിലേക്ക്

കൊച്ചി: റഷ്യയ്ക്കെതിരെ അമേരിക്ക പുതിയ വ്യാപാര ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യൻ റിഫൈനറികളുടെ ക്രൂഡോയിൽ ഇറക്കുമതിക്ക് വെല്ലുവിളിയേറുന്നു.

ഉക്രെയിൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയിൽ നിന്ന് കുറഞ്ഞവിലയിൽ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയിലെ മുൻനിര ടാങ്കർ ഗ്രൂപ്പായ സാവ്കോംഫ്ളാറ്റിനെ ലക്ഷ്യമിട്ട് ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ ആവശ്യത്തിന് വെസലുകൾ കിട്ടാതെയായി.

മറ്റ് മേഖലകളിൽ നിന്ന് വെസലുകൾ ലഭ്യമാക്കുമ്പോൾ ചരക്ക് കൈകാര്യ ചെലവ് കുത്തനെ കൂടുകയാണ്. ഇതോടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലെ അധിക നേട്ടം റിഫൈനറികൾക്ക് നഷ്ടമാകും.

കഴിഞ്ഞ വർഷം ഇന്ത്യൻ റിഫൈനറികൾ പ്രതിദിനം 16.6 ലക്ഷം ബാരൽ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് ഇറക്കുമതി നടത്തിയത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയം കോർപ്പറേഷനും ഹിന്ദുസ്ഥാൻ ഓയിൽ കോർപ്പറേഷനും സംയുക്തമായി പ്രതിദിനം നാലുലക്ഷം ബാരൽ ക്രൂഡോയിൽ വാങ്ങുന്നതിന് റഷ്യയിലെ പ്രമുഖ ഉത്പാദകരായ റോസ്‌നെഫ്റ്റുമായി ചർച്ച നടത്തുകയാണ്.

ദുബായ് വിലയേക്കാൾ മൂന്നര ഡോളർ വരെ വില കുറച്ച് ക്രൂഡ് നൽകാമെന്നാണ് ഓഫർ.

X
Top