ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അന്റാർട്ടിക് മേഖലയിൽ വൻ എണ്ണ- വാതക റിസർവ് കണ്ടെത്തി റഷ്യ

മോസ്കൊ: നിലവിൽ റഷ്യയാണ് എണ്ണവിപണികളിലെ പ്രധാന ചർച്ചാ വിഷയം. ബ്രിട്ടീഷ് അന്റാർട്ടിക്ക് പ്രദേശത്ത് വലിയ എണ്ണ – വാതക ശേഖരം റഷ്യ കണ്ടെത്തി. സംരക്ഷിത മേഖല ആണെങ്കിലും ഇത് ഇവിടെ ഡ്രില്ലിംഗിന് കാരണമായേക്കും.

കണ്ടെത്തിയ കരുതൽ ശേഖരത്തിൽ ഏകദേശം 511 ബില്യൺ ബാരൽ മൂല്യമുള്ള എണ്ണയുണ്ട്. ഇത് കഴിഞ്ഞ 50 വർഷമായുള്ള വടക്കൻ കടലിന്റെ ഉൽപാദനത്തിന് 10 മടങ്ങ് തുല്യമാണ്.

റഷ്യൻ ഗവേഷണ സംഘം കഴിഞ്ഞ ആഴ്ച കോമൺസ് എൻവയോൺമെന്റ് ഓഡിറ്റ് കമ്മിറ്റിക്ക് സമർപ്പിച്ച രേഖകളിലാണ് ഈ കണ്ടെത്തൽ വെളിപ്പെടുത്തിയത്.

റഷ്യയിലെ ഏറ്റവും വലിയ ജിയോളജിക്കൽ പര്യവേഷണ കമ്പനിയായ ക്രെംലിൻ റോസ്ജിയോയുടെ എണ്ണ – വാതക ഗവേഷണം സംബന്ധിച്ച ചോദ്യങ്ങൾ സമിതി വിലയിരുത്തുകയായിരുന്നു.

1959-ലെ അന്റാർട്ടിക്ക് ഉടമ്പടി പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്ന മേഖലയാണ് അന്റാർട്ടിക്ക. ഇത് പ്രദേശത്തെ എല്ലാ എണ്ണ വികസനങ്ങളും നിരോധിക്കുന്നുണ്ട്.

അ‌തിനാൽ തന്നെ ഇവിടെ നിന്നു എണ്ണ പുറത്തെടുക്കുകയെന്നു പറയുന്നത് വൻ വെല്ലുവിളിയാണ്.

X
Top