നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

സ്ഥിരത പുലര്‍ത്തി രൂപ

മുംബൈ: ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.1 നിരക്കില്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ചയിലെ ക്ലോസിംഗായ 88.1 ന് തുല്യമാണിത്. യുഎസ് പ്രസിഡന്റിന്റെ പരസ്പര വിരുദ്ധമായ സന്ദേശങ്ങളാണ് ഇന്ത്യന്‍ കറന്‍സിയെ നിശ്ചലമാക്കിയത്.

വ്യപാര തടസ്സങ്ങള്‍ പരിഹരിക്കാമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ഇന്ത്യയ്‌ക്കെതിരെ 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് യൂറോപ്യന്‍ യൂണിയനോടാവശ്യപ്പെട്ടു. ഈ സമ്മിശ്ര സൂചനകള്‍ ഇന്ത്യന്‍ കറന്‍സിയെ അനിശ്ചിതത്വത്തിലാക്കി.

യുഎസ് ഇന്ത്യയ്‌ക്കെതിരെ ഇതിനോടകം 50 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്.കൂടാതെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്നും വന്‍ തോതില്‍ ഡോളര്‍ പിന്‍വലിക്കുന്നു.

ഇതോടെ രൂപ ഇടിവ് നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോര്‍ഡ് താഴ്ന്ന നിലയായ 88.36 ല്‍ എത്തിയ ഇന്ത്യന്‍ കറന്‍സി തുടര്‍ന്നുള്ള ദിവസങ്ങളില്‍ 88.40 നിരക്കും 88.57 നിരക്കും പരീക്ഷിച്ചു.

വെല്ലുവിളികള്‍ക്കിടയില്‍ യുഎസ് തൊഴില്‍ ഡാറ്റയും ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുമന്ന സൂചനയും ശുഭപ്രതീക്ഷയായി. നിരക്ക് കുറവ് ഡോളറിനെ ദുര്‍ബലപ്പെടുത്തുകയും വളര്‍ന്നുവരുന്ന വിപണി കറന്‍സികളെ സഹായിക്കുകയും ചെയ്യും. ഡോളര്‍ സൂചിക 97.747 നിരക്കില്‍ നേരിയ ഇടിവ് നേരിട്ടുണ്ട്.

X
Top