കേരളത്തിലുടനീളം ആവശ്യത്തിന് ഇന്ധനലഭ്യത ഉറപ്പാക്കിയതായി പൊതുമേഖലാ എണ്ണക്കമ്പനികൾപെട്രോൾ കയറ്റുമതിക്ക് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തി കേന്ദ്രം; ഡീസൽ തീരുവ കുറച്ചുപ്ലാറ്റിനം ഇറക്കുമതി തീരുവ കുത്തനെ കൂട്ടി; രാജ്യത്ത് കാറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില കൂടിയേക്കുംഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്

ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ

കോട്ടയം: ഉത്പാദന ചെലവായ 200 രൂപപോലും കിട്ടാത്ത സാഹചര്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി റബ്ബർ വില്‍പ്പന നിർത്തിവെക്കല്‍ സമരവുമായി കർഷകർ.

റബ്ബർ വില 200 രൂപ കടക്കുന്നതുവരെ വില്‍പ്പന നിർത്തിവെക്കാൻ ഉത്പാദകസംഘങ്ങളുടെ ദേശീയക്കൂട്ടായ്മ കർഷകരെ ആഹ്വാനം ചെയ്യും.

കൂടിയവിലയ്ക്ക് അന്താരാഷ്ട്ര ചരക്ക് വാങ്ങിയുണ്ടായ നഷ്ടം നികത്താൻ ടയർ കമ്ബനികള്‍ തദ്ദേശീയ റബ്ബറിന്റെ വില ഇടിക്കുകയാണെന്ന് എൻ.സി.ആർ.പി.എസ്. ദേശീയ പ്രസിഡന്റ് വി.വി. ആന്റണി, ജനറല്‍ സെക്രട്ടറി ബാബു ജോസഫ് എന്നിവർ പറഞ്ഞു.

വൻതോതില്‍ റബ്ബർ ഇറക്കുമതി ചെയ്ത് കമ്പനികള്‍ ഗോഡൗണുകള്‍ നിറച്ചിരിക്കുകയാണ്. കർഷകരില്‍നിന്ന് റബ്ബർ സംഭരിച്ച്‌ വിപണിയില്‍ ഇടപെടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ തയ്യാറാകുന്നില്ല. അടിയന്തരമായി റബ്ബർ സംഭരണം പുനരാരംഭിക്കണം. ഇതിന് സന്നദ്ധമല്ലെങ്കില്‍ ഉത്തേജക പാക്കേജിലെ അടിസ്ഥാനവില 250 രൂപയായി ഉയർത്തണം.

ആസിയാൻ രാജ്യങ്ങളില്‍നിന്ന് 5-10 ശതമാനം വരെയുള്ള ഇറക്കുമതിത്തീരുവയില്‍ കോമ്ബൗണ്ട് റബ്ബർ ഇറക്കി ടയർ കമ്പനികള്‍ സർക്കാരിനെയും കർഷകരെയും ഒരുപോലെ വഞ്ചിക്കുകയാണെന്നും എൻ.സി.ആർ.പി.എസ്. ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

സമരത്തിന്റെ പ്രചാരണാർത് സംസ്ഥാനത്ത് നവംബറില്‍ റബ്ബർ ബോർഡ് റീജണുകളുടെ കിഴിലുള്ള ഉത്പാദകസംഘങ്ങളെ പങ്കെടുപ്പിച്ച്‌ കണ്‍വെൻഷനുകള്‍, വാഹനജാഥ എന്നിവ നടത്തും.

ഡിസംബറില്‍ എറണാകുളം കാക്കനാട്ട് ഡയറക്ടർ ജനറല്‍ ഓഫ് ഫോറിൻ ട്രേഡ് ഓഫീസിനു മുൻപില്‍ ധർണ നടത്തും.

X
Top