എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതി

ന്യൂഡൽഹി: യുഎസിന്റെ പകരം തീരുവ മൂലം പ്രതിസന്ധിയിലായ കയറ്റുമതി മേഖലയ്ക്ക് കരുത്തേകാനായി 25,060 കോടി രൂപ ചെലവിൽ കയറ്റുമതി പ്രോത്സാഹന മിഷന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.

ഫെബ്രുവരിയിൽ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി വൈകിയാണ് യാഥാർഥ്യമാകുന്നത്. 6 വർഷമാണ് പദ്ധതികാലയളവ്. തീരുവയുദ്ധം മൂലം പ്രതിസന്ധിയിലായ സമുദ്രോൽപന്നമേഖല, ടെക്സ്റ്റൈൽസ്, ലെതർ, ജ്വല്ലറി, എൻജിനീയറിങ് ഗുഡ്സ് എന്നിവയ്ക്കായിരിക്കും മുൻഗണന. ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്ഫോം നിലവിൽ വരും.

വായ്പകളിൽ പലിശയിളവ് നൽകും. ഇ–കൊമേഴ്സ് വഴിയുള്ള കയറ്റുമതിക്കാർക്ക് വായ്പലഭ്യതയ്ക്കായി ക്രെഡിറ്റ് കാർഡുകൾ ലഭ്യമാക്കും. പുതിയ വിപണികളിലേക്ക് ചെറുകിട സംരംഭങ്ങൾക്ക് ചുവടുറപ്പിക്കാനുള്ള പദ്ധതികളുമുണ്ടാകും. മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തുന്ന തീരുവ ഇതര പ്രതിബന്ധങ്ങൾ നേരിടാനുള്ള പിന്തുണയും നൽകും.

ഉൽപന്നങ്ങളുടെ ടെസ്റ്റിങ്, ഗുണനിലവാര പരിശോധന, ഓഡിറ്റ് എന്നിവയ്ക്ക് സർക്കാർ സഹായമുണ്ടാകും. ബ്രാൻഡിങ് ക്യാംപെയ്നുകളും നടപ്പാക്കും. ചെറുകിട സംരംഭകർക്കും മറ്റും 20,000 കോടി രൂപയുടെ അധിക വായ്പ പിന്തുണ നൽകുന്നതിനായി ക്രെഡിറ്റ് ഗാരന്റി സ്കീം വിപുലപ്പെടുത്തുന്നതിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

X
Top