100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

നടപ്പ് സാമ്പത്തികവര്‍ഷത്തെ ചില്ലറ പണപ്പെരുപ്പം 2.7 ശതമാനമാകുമെന്ന് അനലിസ്റ്റുകള്‍

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അനുമാനത്തേക്കാള്‍ കുറയുമെന്ന് അനലിസ്റ്റുകള്‍.

കേന്ദ്രബാങ്ക് 3.1 ശതമാനം പണപ്പെരുപ്പം പ്രതീക്ഷിക്കുമ്പോള്‍ അനലിസ്റ്റുകളുടെ അനുമാനം 2.7 ശതമാനമാണ്. ജൂലൈയില്‍ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.6 ശതമാനമായതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം. ജൂലൈയിലേത് എട്ട് വര്‍ഷത്തെ താഴ്ന്ന പണപ്പെരുപ്പ തോതാണ്.

“പണപ്പെരുപ്പ സമ്മര്‍ദ്ദം ദുര്‍ബലമാണ്.വര്‍ഷം മുഴുവനും തത്സ്ഥിതി തുടരാന്‍ സാധ്യതയുണ്ട്. ശരാശരിയേക്കാള്‍ ഉയര്‍ന്ന മണ്‍സൂണും ഭക്ഷ്യ പണപ്പെരുപ്പം നിയന്ത്രിക്കും. അതേസമയം വളര്‍ച്ചാ അനിശ്ചിതത്വങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ട്,” നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമനുസരിച്ച്, 2026 സാമ്പത്തിക വര്‍ഷത്തിലെ സിപിഐ 2.7 ശതമാനമാകും. ആര്‍ബിഐ അനുമാനത്തെ അപേക്ഷിച്ച് 40
ബേസിസ് പോയിന്റ് കുറവ്.

ആഗോള സംഘര്‍ഷങ്ങള്‍, യുഎസ്, ആഗോള പണപ്പെരുപ്പം എന്നിവയ്ക്കിടയിലും ഇന്ത്യയുടേത് സ്ഥിരതയുള്ളതും മികച്ചതുമാണെന്ന് നുവാമ കൂട്ടിച്ചേര്‍ത്തു.

X
Top