ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷനിലേക്ക് മാറുമെന്ന് ബജറ്റ് പ്രഖ്യാപനം

19500 കോടി രൂപ സാമ്പത്തിക ആനുകൂല്യം: ലേലത്തില്‍ പങ്കെടുക്കാന്‍ റിലയന്‍സും ടാറ്റ പവറും

ന്യൂഡല്‍ഹി:ഇന്ത്യന്‍ സര്‍ക്കാറിന്റെ സോളാര്‍ സാമ്പത്തിക ആനൂകല്യങ്ങള്‍ക്കായ ബിഡ്ഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ പവര്‍, ഫസ്റ്റ് സോളാര്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ എന്നിവ പങ്കെടുക്കും. ആഭ്യന്തര സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും ചൈനീസ് ആശ്രിതത്വം കുറയ്ക്കുന്നതിനുമായാണ് 19,500 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ജെഎസ്ഡബ്ല്യു എനര്‍ജി, അവദ ഗ്രൂപ്പ്, റിന്യൂ എനര്‍ജി ഗ്ലോബല്‍ എന്നീ കമ്പനികളും ലേലത്തില്‍ പങ്കെടുത്തേക്കും.

അതേസമയം പ്രതിസന്ധിയിലായ അദാനി ഗ്രൂപ്പ് ലേലത്തില് പങ്കെടുക്കുന്നില്ല. സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വിദേശനാണ്യം ഊറ്റിയെടുക്കുന്ന ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളാണ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുള്ളത്. ഇത് വഴി രാജ്യത്തെ പവര്‍ഹൗസാക്കാമെന്നും മോദി ഭരണകൂടം കണക്കുകൂട്ടുന്നു.

മൊഡ്യൂള്‍ നിര്‍മ്മാണ ശേഷി 90 ജിഗാവാട്ടിലേക്ക് എത്തിക്കുന്നതിന് കേന്ദ്രം ഗ്രാന്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ പദ്ധതികളെ മന്ദഗതിയിലാക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് ബിഡ്ഡുകള്‍ വരുന്നത്.

X
Top