റീപ്പോനിരക്ക് 0.50% വെട്ടിക്കുറച്ച് ആർബിഐ; വായ്പ ഇടപാടുകാർക്ക് വൻ ആശ്വാസംമൺസൂൺ പണിതുടങ്ങി; വിലക്കയറ്റ ഭീഷണിയില്‍ രാജ്യം, തക്കാളിക്കും ഉള്ളിക്കും വിലയേറുന്നുകയറ്റുമതിരംഗത്ത് സൂപ്പർ ഹിറ്റായി മെഗാഫുഡ് പാർക്ക്യുഎസുമായുള്ള കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കണമെന്ന് നീതി ആയോഗ്12% നിരക്ക് ഒഴിവാക്കി ജിഎസ്ടി സ്ലാബ് മൂന്നായി കുറച്ചേക്കും

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിക്കുന്നു

നില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യയുടെ പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് 155എംഎം ആര്‍ട്ടിലറി വെടിക്കോപ്പുകള്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ സ്വകാര്യ ഇന്ത്യന്‍ കമ്പനിയായി മാറി.

വലിയ, ദീര്‍ഘദൂര ഗ്രൗണ്ട് അധിഷ്ഠിത തോക്കുകളില്‍ ഉപയോഗിക്കുന്ന ഈ വെടിക്കോപ്പുകള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിന് വലിയ മുതല്‍ക്കൂട്ടാകും.

തദ്ദേശീയ സാങ്കേതികവിദ്യയുടെ കരുത്ത്
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ പൂനെ ആസ്ഥാനമായുള്ള ലബോറട്ടറിയായ ആര്‍മെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ‘ഡിസൈന്‍-കം-പ്രൊഡക്ഷന്‍ പാര്‍ട്ണര്‍’ പ്രോഗ്രാമിന് കീഴിലാണ് കമ്പനി നാല് തരം അഡ്വാന്‍സ്ഡ് പ്രൊജക്‌റ്റൈല്‍സ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. പൂര്‍ണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയെ ആശ്രയിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

വന്‍കിട ഓര്‍ഡറുകളും കയറ്റുമതി ലക്ഷ്യങ്ങളും
പുതുതായി വികസിപ്പിച്ച ഈ ആര്‍ട്ടിലറി വെടിക്കോപ്പുകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ഓര്‍ഡറുകള്‍ നേടാനും കയറ്റുമതി അവസരങ്ങള്‍ തുറക്കാനും സഹായിക്കുമെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതീക്ഷിക്കുന്നു.

അടുത്ത ദശകത്തില്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 10,000 കോടി രൂപയുടെ ഓര്‍ഡറുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്. തദ്ദേശീയമായി വെടിക്കോപ്പുകള്‍ ഉത്പാദിപ്പിക്കുന്നതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇത് സഹായിക്കും.

കൂടാതെ, ഈ വെടിക്കോപ്പുകളുടെ കയറ്റുമതിയിലൂടെ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ അധികമായി 10,000 കോടി രൂപയുടെ വരുമാനം നേടാനും കമ്പനി ലക്ഷ്യമിടുന്നു.

നാല് പ്രൊജക്റ്റിലുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, 10 ഇന്ത്യന്‍ കമ്പനികളെ സപ്ലൈ ചെയിനില്‍ പൂര്‍ണ്ണമായി ഉള്‍പ്പെടുത്തിയതിനാല്‍ ഉത്പാദനം ഉടനടി ആരംഭിക്കാന്‍ കഴിയുമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഇന്ത്യന്‍ സൈന്യം നിലവില്‍ എല്ലാ ആര്‍ട്ടിലറി തോക്കുകളും 155എംഎം നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള ആധുനികവല്‍ക്കരണ പ്രക്രിയയിലാണ്.

ഈ വര്‍ഷം മാര്‍ച്ചില്‍, 155എംഎം, 52-കാലിബര്‍ അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റംസ് വാങ്ങുന്നതിനായി ഭാരത് ഫോര്‍ജുമായും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായും കരാറുകളില്‍ ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

എആര്‍ഡിഇ, ഭാരത് ഫോര്‍ജ്, ടിഎഎസ്എല്‍ എന്നിവയുടെ പങ്കാളിത്തത്തോടെ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചതാണ് അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റംസ്.

അതേസമയം, അദാനി ഗ്രൂപ്പും ഈ വര്‍ഷം മുതല്‍ 155എംഎം ആര്‍ട്ടിലറി ഷെല്ലുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായും വലിയ കയറ്റുമതി ഓര്‍ഡര്‍ ഇതിനകം ഉറപ്പാക്കിയതായും ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍, കമ്പനി ഇതിനകം 100 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ റിലയന്‍സ് ഇന്‍ഫ്രാ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ ഹാര്‍ഡ്വെയര്‍, സേവനങ്ങള്‍ എന്നിവയുടെ മുന്‍നിര കയറ്റുമതിക്കാരില്‍ ആദ്യ മൂന്നില്‍ എത്താനാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നത്.

ധീരുഭായി അംബാനി ഡിഫന്‍സ് സിറ്റി
വെടിക്കോപ്പുകളുടെ വര്‍ധിച്ചുവരുന്ന തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ 5,000 കോടി രൂപ മുതല്‍മുടക്കില്‍ ‘ധീരുഭായി അംബാനി ഡിഫന്‍സ് സിറ്റി’ എന്ന ഗ്രീന്‍ഫീല്‍ഡ് കോംപ്ലക്‌സ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നുണ്ട്.

സ്‌ഫോടകവസ്തുക്കളുടെയും ആര്‍ട്ടിലറി വെടിക്കോപ്പുകളുടെയും ഉത്പാദനത്തിനായുള്ള ഈ കേന്ദ്രം ഇന്ത്യന്‍, ആഗോള വിപണികളെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിക്കുന്നത്.

റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ ഉപസ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ്, വെടിക്കോപ്പുകളുടെ ഉത്പാദനത്തിനായി ജര്‍മ്മന്‍ സ്ഥാപനമായ റൈന്‍മെറ്റലുമായി ഒരു തന്ത്രപരമായ പങ്കാളിത്തവും പ്രഖ്യാപിച്ചിരുന്നു.

പ്രതിവര്‍ഷം 2 ലക്ഷം ആര്‍ട്ടിലറി ഷെല്ലുകള്‍, 10,000 ടണ്‍ സ്‌ഫോടകവസ്തുക്കള്‍, 2,000 ടണ്‍ പ്രൊപ്പല്ലന്റുകള്‍ എന്നിവ ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ നിര്‍മ്മാണ കേന്ദ്രത്തിനുണ്ടാകും.

X
Top