കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിദേശ പണമിടപാടുകള്‍ക്ക് ആര്‍ബിഐ ഡിജിറ്റല്‍ രൂപ ഉപകാരപ്പെടും: ഐഎംഎഫ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ രൂപയ്ക്ക് ആശംസയുമായി അന്തര്‍ദ്ദേശീയ നാണയനിധി (ഐഎംഎഫ്). വിദേശ പണമിടപാടുകള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിസിഡി) വഴി നടത്താനാകുമെന്ന് ഐഎംഎഫ് പറഞ്ഞു. വന്‍ തോതിലുള്ള വിദേശ പണമയക്കല്‍ കണക്കിലെടുക്കുമ്പോള്‍ വലിയ തോതില്‍ സഹായകരമാകുന്ന നീക്കമാണിത്.

ആഭ്യന്തര പേയ്മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിദേശ ഇടപാടുകള്‍ മന്ദഗതിയിലുള്ളതും ചെലവേറിയതും സുതാര്യതയില്ലാത്തതുമാണ്. പണമയക്കലിന്റെ ഉയര്‍ന്ന അളവ് കണക്കിലെടുക്കുമ്പോള്‍, മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഇക്കാര്യത്തില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. ക്രോസ്-ബോര്‍ഡര്‍ പേയ്മെന്റുകള്‍ക്കുള്ള ഒരു വഴിയായി അതുകൊണ്ടുതന്നെ സിബിസിഡി മാറും.

അതേസമയം അന്താരാഷ്ട്ര സഹകരണം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. അന്തര്‍ദ്ദേശീയതലത്തില്‍ സിബിസിഡി ഉപയുക്തത വര്‍ധിപ്പിക്കുന്ന പ്രക്രിയയ്ക്ക് ഇന്ത്യയ്ക്ക് നേതൃത്വം നല്‍കാമെന്നും ഐഎംഎഫ് പറയുന്നു. പ്രധാന സാമ്പത്തിക പങ്കാളികളുമായി ഉഭയകക്ഷി കരാറുകള്‍ സ്ഥാപിച്ചുകൊണ്ട് ഇത് സാധ്യമാക്കാം.

യൂണിഫൈഡ് പേയ്മന്റ് ഇന്റര്‍ഫേസി (യുപിഐ)നേക്കാളേറെ ഗുണങ്ങള്‍ റീട്ടെയ്ല്‍ സിബിസിഡിയ്ക്കുണ്ട്. ഇന്ത്യയിലെ ഏകദേശം 80 ശതമാനം ചെറുകിട ഇടപാടുകളും യുപിഐ വഴിയാണ് നടക്കുന്നതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

X
Top