Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ആര്‍ബിഐ നയപ്രഖ്യാപനം ഇന്ന്; റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

മുംബൈ: ആര്‍ബിഐ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വം കണക്കിലെടുത്താണ് നീക്കം.

ആഗോള സാമ്പത്തിക അനിശ്ചിതത്വം, സര്‍ക്കാര്‍ ബോണ്ട് വരുമാനത്തിലുള്ള സമ്മര്‍ദ്ദം, ആഭ്യന്തര കറന്‍സിയിലെ ചാഞ്ചാട്ടം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്നാണ് നയപ്രഖ്യാപനം ആര്‍ബിഐ നടത്തുക.

സമീപകാലത്ത് സര്‍ക്കാര്‍ ബോണ്ട് യീല്‍ഡുകള്‍ തുടര്‍ച്ചയായി കാഠിന്യം കാണിക്കുന്നുണ്ടെന്ന് അത് ചൂണ്ടിക്കാട്ടി. യോഗ്യതയുള്ള സെക്യൂരിറ്റികളുടെ തിരഞ്ഞെടുപ്പ് ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ സ്വാധീനിച്ചേക്കാം. ഇത് പണനയ നടപടികളുടെ കൈമാറ്റം പരിമിതപ്പെടുത്തുമെന്ന് എസ്ബിഐ പറഞ്ഞു.

കഴിഞ്ഞ നയരൂപീകരണ യോഗത്തിനുശേഷം, പ്രധാന സംഭവവികാസങ്ങളിലൊന്ന് ഇയു-ഇന്ത്യ, യുഎസ്-ഇന്ത്യ വ്യാപാര കരാറുകളാണ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തില്‍ നിന്ന് യുഎസ് 18 ശതമാനമായി കുറക്കുകയാണ്.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ താരിഫ് നിരക്കുകളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഇത് കയറ്റുമതിയെ പിന്തുണയ്ക്കുകയും വ്യാപാര സാധ്യതകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എങ്കിലും, ആഗോള സമ്പദ് വ്യവസ്ഥ അനിശ്ചിതത്വത്തില്‍ തുടരുന്നുവെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ രൂപയുടെ മൂല്യം അസ്ഥിരമായി തുടരുന്നു. ഒരു ഡോളറിന് 89 നും 92 നും ഇടയിലാണ് മൂല്യം. 2025 ഏപ്രില്‍ 2 ന് യുഎസ് സമ്പദ് വ്യവസ്ഥകളിലുടനീളം വന്‍തോതിലുള്ള താരിഫ് വര്‍ദ്ധനവ് പ്രഖ്യാപിച്ചതിനുശേഷം, യുഎസ് ഡോളറിനെതിരെ ഇത് 5.8 ശതമാനം കുറഞ്ഞു.

എങ്കിലും, യുഎ,സ് താരിഫ് കുറച്ചതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യം ഒരു രൂപയിലധികം വര്‍ദ്ധിച്ചു. ഫെബ്രുവരി 4 ന് ആരംഭിച്ച ആര്‍ബിഐയുടെ എംപിസി യോഗം ഇന്ന് അവസാനിക്കും.

X
Top