യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ കനത്ത ഇടിവ്

മുംബൈ: രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കനത്ത ഇടിവ്. മാര്‍ച്ച് 20-ന് അവസാനിച്ച വാരത്തില്‍ 11.413 ബില്യണ്‍ ഡോളറിന്റെ കുറവോടെ ആകെ ശേഖരം 698.346 ബില്യണ്‍ ഡോളറിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തിലുണ്ടായ ഗണ്യമായ കുറവാണ് ഈ ഇടിവിന് പ്രധാന കാരണമായത്.

ഫെബ്രുവരി 27-ന് അവസാനിച്ച ആഴ്ചയില്‍ 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലായിരുന്നു ഇന്ത്യയുടെ കരുതല്‍ ശേഖരം. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും സ്വര്‍ണവിലയിലുണ്ടാക്കിയ പ്രതിഫലനമാണ് ഇപ്പോള്‍ ഈ കുറവിന് കാരണമായത്. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം സ്വര്‍ണ ശേഖരത്തിന്റെ മൂല്യം മാത്രം 13.495 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 117.186 ബില്യണ്‍ ഡോളറിലെത്തി.

കരുതല്‍ ശേഖരത്തിന്റെ പ്രധാന ഭാഗമായ വിദേശ കറന്‍സി ആസ്തികളില്‍ നേരിയ വര്‍ധനവുണ്ടായത് ആശ്വാസകരമാണ്. 2.127 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് ഇത് 557.695 ബില്യണ്‍ ഡോളറിലെത്തി. ഡോളറിന് പുറമെ യൂറോ, പൗണ്ട്, യെന്‍ തുടങ്ങിയ വിദേശ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ വിഭാഗത്തില്‍ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര നാണയ നിധിയിലെ ഇന്ത്യയുടെ കരുതല്‍ ധനത്തിലും 19 മില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്.

ആഗോള വിപണിയിലെ സ്വര്‍ണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, വിദേശ കറന്‍സി ആസ്തികളിലെ കരുത്ത് സമ്പദ്വ്യവസ്ഥയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.

X
Top