റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

എംപിസി യോഗം തുടങ്ങി

ന്യൂഡല്‍ഹി: നിരക്ക് വര്‍ധന ചര്‍ച്ച ചെയ്യാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം തിങ്കളാഴ്ച തുടങ്ങി. പണപ്പെരുപ്പം ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയ്ക്ക് കേന്ദ്രബാങ്ക് തുനിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക വിപണികള്‍ അതുകൊണ്ടുതന്നെ ജാഗ്രതയിലാണ്.

മെയ് മാസം തൊട്ട് ഇതുവരെ 190 ബേസിസ് പോയിന്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി. ഇതോടെ റിപ്പോ നിരക്ക് 5.9 ശതമാനമായി ഉയരുകയും ഒക്ടോബര്‍മാസ പണപ്പെരുപ്പം 6.77 ശതമാനമായി താഴുകയും ചെയ്തു. എങ്കിലും പണപ്പെരുപ്പം ഇപ്പോഴും ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ കൂടുതലാണ്.

2016 ല്‍ നിലവില്‍ വന്ന ചട്ടക്കൂട് പ്രകാരം, പണപ്പെരുപ്പം 2-6 ശതമാനം കവിയുന്ന പക്ഷം ആര്‍ബിഐ തങ്ങളുടെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കും. നിലവില്‍ തുടര്‍ച്ചയായ പത്ത് മാസമായി പണപ്പെരുപ്പം ലക്ഷ്യത്തില്‍ കൂടുതലാണ്.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിന് വിശദീകരണ കത്ത് നല്‍കാന്‍ ആര്‍ബിഐ തയ്യാറായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണത്തെ എംപിസി യോഗം.കഴിഞ്ഞ തവണ 50 ബേസിസ് പോയിന്റ് വര്‍ധനയ്ക്ക് തയ്യാറായ കേന്ദ്ര ബാങ്ക്, ഇത്തവണ അത് 35 ബേസിസ് പോയിന്റിലൊതുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബുധനാഴ്ചയായിരിക്കും നിരക്ക് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം വരിക.

X
Top