ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഫെബ്രുവരിയില്‍ ആര്‍ബിഐ വാങ്ങിയത് 254 മില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഫെബ്രുവരിയില്‍ 254 മില്യണ്‍ ഡോളര്‍ വിദേശ കറന്‍സി വാങ്ങി. ഏപ്രിലിലെ ബുള്ളറ്റിനിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരിയില്‍ വിദേശ കറന്‍സിയുടെ അറ്റ വാങ്ങലുകള്‍ 4.381 ബില്യണ്‍ ഡോളറും അറ്റ വില്‍പ്പന 4.127 ബില്യണ്‍ ഡോളറുമാണ്.

ഫോര്‍വേഡ് ഡോളര്‍ വിപണിയില്‍, ഫെബ്രുവരി അവസാനം കുടിശ്ശിക അറ്റ വാങ്ങല്‍ 20.470 ബില്യണ്‍ ഡോളറാണ്. നിലവില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 82.09 നിരക്കിലാണുള്ളത്. രൂപയുടെ മൂല്യമിടിവ് തടയുന്നതിനാണ് കേന്ദ്രബാങ്ക് വിപണിയില്‍ ഇടപെടുന്നത്.

2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപ ക്രമാനുഗതമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയ യോഗത്തില്‍ പറഞ്ഞിരുന്നു.

2023 ലും സമാന സ്ഥിതി തുടരും. ആഭ്യന്തര മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളുടെ ശക്തിയുടെയും പ്രതിഫലനമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ രൂപയുടെ സ്ഥിരതയില്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരും.

X
Top