എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ബാങ്കുകള്‍ ഓഫ്‌ഷോര്‍ മാര്‍ക്കറ്റ് പൊസിഷനുകള്‍ രൂപപ്പെടുത്തുന്നത് നിര്‍ത്താന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റില്‍ (എന്‍ഡിഎഫ്) അധിക പൊസിഷന്‍സ് വേണ്ടെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഈ വിഭാഗത്തിലെ സ്ഥാനങ്ങള്‍ കരുതല്‍ ധനം ചെലവഴിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നു. രൂപയെ പ്രതിരോധിക്കാനാണ് ആര്‍ബിഐയ്ക്ക് കരുതല്‍ ധനം ചെലവഴിക്കേണ്ടി വരുന്നത്.

2020 ജൂണില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ ബാങ്കിംഗ് യൂണിറ്റ് ബാങ്കുകളെ ആര്‍ബിഐ എന്‍ഡിഎഫ് സെഗ്‌മെന്റില്‍ വ്യാപാരം ചെയ്യാന്‍ അനുവദിച്ചിരുന്നു.

അതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് നിലവിലെ തീരുമാനം. സ്‌പോട്ട് രൂപയുടെ മൂല്യം ഇടിക്കുന്നു എന്നതിനാലാണ് ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ആധിപത്യമുള്ള എന്‍ഡിഎഫ് വിപണിയില്‍ ഇടപെടാന്‍ അനുവദിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണം നേടാമെന്ന് കേന്ദ്രബാങ്ക് കണക്കുകൂട്ടി.

എന്നാല്‍ വ്യാപാരം വര്‍ദ്ധിച്ചതോടെ ഡോളറിന് ഡിമാന്റ് കൂടുകയും സ്‌പോട്ട് രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇടപെടല്‍ അനിവാര്യമാവുകയായിരുന്നു.

X
Top