ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായി

ഖത്തര്‍ എയര്‍വെയ്സിന് ചരിത്ര ലാഭം

2023 സാമ്പത്തിക വര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്സ് 81 ബില്യണ്‍ റിയാലിന്റെ വരുമാനവും 4.7 ബില്യണ്‍ റിയാലിന്റെ വര്‍ധനവും രേഖപ്പെടുത്തി. ഗള്‍ഫ് എയര്‍ലൈനുകളുടെ അസാധാരണമായ വളര്‍ച്ചയാണ് ഖത്തര്‍ എയര്‍വെയ്സിന്റെ ലാഭത്തിലൂടെ സ്ഥിരീകരിക്കുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പ് 24 ശതമാനം പവര്‍-പാക്ക്ഡ് എബിറ്റ്ഡ മാര്‍ജിന്‍ സൃഷ്ടിച്ചു. അതായത് 19.1 ബില്യണ്‍ ഖത്തര്‍ റിയാലാണിത്. ഇത് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഏകദേശം 1.2 ബില്യണ്‍ റിയാല്‍ കൂടുതലാണ്.

ഡിജിറ്റലൈസേഷനും സുസ്ഥിരതയും ഉപഭോക്തൃ അനുഭവത്തിലും നവീകരണത്തിലും ബിസിനസിന്റെ തുടര്‍ച്ചയായ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു. ഇത് എല്ലാ മേഖലകളിലുടനീളവും കാര്യക്ഷമവും ചടുലവും ലക്ഷ്യത്തിന് അനുയോജ്യവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായി.

തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള യാത്രാ വ്യവസായത്തെ വിജയകരമായി നാവിഗേറ്റ് ചെയ്യുന്നതില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഗ്രൂപ്പിന്റെ വഴക്കവും പ്രതിരോധവും തെളിയിക്കുന്നുവെന്ന് ഊര്‍ജ സഹമന്ത്രിയും എയര്‍ലൈന്‍ ചെയര്‍മാനുമായ സാദ് ബിന്‍ ശരീദ അല്‍-കാബി പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ഈ മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളില്‍ നിന്ന് സുസ്ഥിരമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 40 ദശലക്ഷത്തിലധികം യാത്രക്കാര്‍ എയര്‍ലൈനില്‍ യാത്ര ചെയ്തു. വര്‍ഷം തോറും 26 ശതമാനം വര്‍ധനയാണിത്. ഇത് യാത്രക്കാരുടെ വരുമാനം 19 ശതമാനവും ശേഷി 21 ശതമാനവും വര്‍ധിപ്പിച്ചു.

X
Top