2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഖത്തര്‍ എയര്‍വേസിന്റെ സിഇഒ സ്ഥാനത്തുനിന്ന് അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങുന്നു

ദോഹ: 27 വര്ഷത്തെ സേവനത്തിനുശേഷം ഖത്തര് എയര്വേസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് പടിയിറങ്ങാനൊരുങ്ങി എച്ച്.ഇ അക്ബര് അല് ബേക്കര്. നവംബര് അഞ്ചിന് അദ്ദേഹം സ്ഥാനമൊഴിയും.

ഖത്തര് എയര്വേസിനെ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാക്കി മാറ്റിയശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.

സ്ഥാനമൊഴിഞ്ഞശേഷം അക്ബല് അല് ബേക്കര്, ഖത്തര് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് അബ്ദുള്റഹ്മാന് അല് താനിയുടെ ഉപദേശകനായി സ്ഥാനമേല്ക്കും.

1996-ല് സ്ഥാപനത്തിന്റെ സി.ഇ.ഒ ആയി സ്ഥാനമേല്ക്കുമ്പോള് വെറും അഞ്ച് വിമാനങ്ങള് മാത്രമാണ് ഖത്തര് എയര്വേസിനുണ്ടായിരുന്നത്. എന്നാല് അക്ബര് അല് ബേക്കറിന്റെ നേതൃത്വത്തില് വളര്ച്ച കൈവരിച്ച ഖത്തര് എയര്വേസ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായി വളര്ന്നു. നിലവില് കമ്പനിയുടെ കീഴില് 284 വിമാനങ്ങളാണ് സര്വീസ് നടത്തുന്നത്.

വലിയൊരു ശൃംഖലയെ മുന്നില് നിന്ന് നയിക്കാന് സാധിച്ചതില് അഭിമാനിക്കുന്നു. എന്റെ രാജ്യത്തെ ദീര്ഘകാലം സേവിക്കാന് സാധിച്ചത് വലിയ നേട്ടമായി കണക്കാക്കുന്നു.

ഞാന് സ്ഥാനമേല്ക്കുമ്പോള് ഖത്തര് എയര്വേസിന് സ്വന്തമായി വെറും അഞ്ച് വിമാനങ്ങള് മാത്രമാണുണ്ടായിരുന്നത്. എന്നാല് മികച്ച ടീമിന്റെ കരുത്തില് വലിയ നേട്ടങ്ങള് പില്ക്കാലത്ത് സൃഷ്ടിക്കാന് സാധിച്ചു. -അക്ബര് അല് ബേക്കര് പറഞ്ഞു.

അക്ബര് അല് ബേക്കറിന്റെ പകരക്കാരനെ നവംബര് അഞ്ചിന് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഖത്തര് എയര്വേസ് ചെയര്മാന് ഇക്കാര്യം ഉടന് പുറത്തുവിടുമെന്ന് അക്ബര് അല് ബേക്കര് വ്യക്തമാക്കി.

ഇന്ത്യയുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ച അക്ബര് അല് ബേക്കറിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇന്ത്യന് വിമാനക്കമ്പനിയായ ഇന്ഡിഗോയുടെ ഉടമ രാഹുല് ഭാട്ടിയ. അക്ബറിന് ആശംസകള് നേര്ന്ന് നിരവധി പ്രമുഖര് ഇതിനോടകം സമൂഹമാധ്യമങ്ങളില് രംഗത്തെത്തിയിട്ടുണ്ട്.

X
Top