തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

ഇന്ത്യന്‍ ഓഹരി വിപണിയിലെ പ്രമോട്ടര്‍ പങ്കാളിത്തം എട്ട് വര്‍ഷത്തെ താഴ്ന്ന നിലയില്‍

മുംബൈ: പ്രൈം ഡാറ്റാബേസിന്റെ കണക്കനുസരിച്ച്, ഇന്ത്യന്‍ വിപണികളിലെ മൊത്തത്തിലുള്ള പ്രൊമോട്ടര്‍ ഓഹരി പങ്കാളിത്തം എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 40.58 ശതമാനത്തിലെത്തി. 2025 ജൂണിലെ കണക്കാണിത്.

38674 കോടി രൂപയുടെ അറ്റ നിക്ഷേപമുണ്ടായിട്ടും എഫ്‌ഐഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍) ഹോള്‍ഡിംഗുകള്‍ 13 വര്‍ഷത്തെ താഴ്ന്ന നിരക്കായ 17.04 ശതമാനത്തിലാണുള്ളത്. അതേസമയം ഡിഐഐ(ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) നിക്ഷേപം 1.68 ലക്ഷം കോടി അറ്റ നിക്ഷേപത്തിന്റെ ബലത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി.

17.82 ശമതാനമാണ് വിപണിയിലെ ഡിഐഐ പങ്കാളിത്തം. പ്രൊമോട്ടര്‍ വില്‍പ്പന എല്ലായ്‌പ്പോഴും ബലഹീനതയെ സൂചിപ്പിക്കുന്നില്ലെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി. ലാഭം ബുക്ക് ചെയ്യല്‍, കടം കുറയ്ക്കല്‍ അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ പാലിക്കല്‍ എന്നിവയാല്‍ ഇത് സംഭവിക്കാം.

മൂന്ന് നിക്ഷേപക വിഭാഗങ്ങളും 21 കമ്പനികളില്‍ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് അപൂര്‍വ്വതയാണെന്നും വിപണി പ്രവണതകളെ വെല്ലുവിളിക്കുന്നതാണെന്നും വിദഗ്ധര്‍ പറയുന്നു.

X
Top